പീഡനശ്രമം എതിർത്ത യുവതിക്ക് നേരെ അതിക്രമം; ദേഹത്ത് തിളച്ച എണ്ണ കോരിയൊഴിച്ചു; പ്രതി അറസ്റ്റിൽ
റാഞ്ചി: പീഡനശ്രമം ചെറുത്ത യുവതിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് യുവാക്കളുടെ ക്രൂരത. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഗാഡി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സാരമായി പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിൽ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച വൈകുന്നേരമാണ് യുവതിക്ക് നേരെ ആക്രമണം നടന്നത്. ശാരീരിക വൈകല്യമുള്ള ഭർത്താവിനോടൊപ്പം കുടുംബവുമായി റോഡരികിൽ ഒരു ചെറിയ തട്ടുകട നടത്തിവരികയായിരുന്ന യുവതിക്ക് നേരെയാണ് പീഢന ശ്രമം നടന്നത്. കടയിലെത്തിയ ഒരു സംഘം യുവാക്കൾ യുവതിക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.
യുവതി ഇതിനെ ശക്തമായി എതിർത്തതോടെ യുവാക്കളുമായി തർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ പ്രതി, കടയിൽ സമൂസ വറുക്കാനായി വെച്ചിരുന്ന തിളച്ച എണ്ണ എടുത്ത് യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. യുവതിയുടെ കൈകൾക്കും കാലുകൾക്കും സാരമായ പൊള്ളലേറ്റിട്ടുണ്ട്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ഉദയ് ചൗധരി എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു.
രണ്ടാം പ്രതിയായ മനീഷ് ചൗധരി എന്നയാൾ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേസ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗിരിദിഹ് പൊലിസ് വ്യക്തമാക്കി.
In a horrific incident in Jharkhand's Giridih district, a group of men poured boiling oil on a woman for resisting a harassment attempt. The victim, who runs a small roadside eatery with her physically challenged husband, was targeted by the youths who made lewd gestures and tried to physically assault her. When the woman bravely fought back, one of the men took boiling oil used for frying snacks and threw it at her, causing severe burns to her arms and legs. Local residents rushed her to the hospital, where she is currently in critical condition. The police have arrested the main accused, Uday Chaudhary, while a search is underway for the second suspect, Manish Chaudhary.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."