HOME
DETAILS

ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറിയും, കാലുവാരലും; മുന്നണികള്‍ക്ക് തലവേദന

  
Web Desk
December 27, 2025 | 4:06 PM

kerala panchayat president election results

കൊച്ചി: സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളില്‍ അട്ടിമറിയും കാലുവാരലും വ്യാപകം. പല പഞ്ചായത്തുകളിലും നാടകീയ രംഗങ്ങള്‍ അരങ്ങേറി. അട്ടിമറിയിലൂടെ ഭരണം നേടിയവരും, പടിയിറങ്ങിയവരും നിരവധി. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ് ത്രിതല പഞ്ചായത്തുകളിലേക്കുള്ള ഭരണകൈമാറ്റം. 

എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും വലിയ അട്ടിമറി നടന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് ബിജെപി പിന്തുണയോടെ സ്വതന്ത്രനെ പ്രസിഡന്റാക്കി. 24 അംഗപഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയുടെ നാല് അംഗങ്ങളുടെ പിന്തുണ കൂടി കിട്ടിയതോടെ എല്‍ഡിഎഫ് ഭരണത്തിന് പുറത്തായി. 

പത്തനംതിട്ട കോട്ടാങ്ങല്‍, തിരുവനന്തപുരത്തെ പാങ്ങോട് പഞ്ചായത്തുകളില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ ജയിച്ചെങ്കിലും രാജിവെക്കാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവൂ. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത നിലനില്‍ക്കുന്നുണ്ട്. 

അതിനിടെ എല്‍ഡിഎഫും, ജനകീയ മുന്നണിയും തുല്യസീറ്റുകള്‍ നേടിയ വടകര ബ്ലോക്ക് പഞ്ചായത്തില്‍ 14 ല്‍ എട്ട് വോട്ടുകള്‍ നേടി ജനകീയ മുന്നണിയുടെ കോട്ടയില്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ ആര്‍ജെഡി വോട്ടും ജനീകയ സഖ്യത്തിന് ലഭിച്ചത് പാര്‍ട്ടിക്ക് ക്ഷീണമായി. 

പെരിങ്ങോട്ടുകുറിശ്ശിയില്‍ 60 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം. എല്‍ഡിഎഫ്- ഐഡിഎഫ് സഖ്യമാണ് ഇവിടെ അധികാരത്തിലേറിയത്. സി.പി.ഐ.എം വിമത എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നീണ്ട കാലത്തെ കോണ്‍ഗ്രസ് ഭരണം അവസാനിച്ചത്. പി.പി.ഐ.എം അംഗം പ്രമോദിന് ഒന്‍പത് വോട്ടുകളാണ് ലഭിച്ചത്.

തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസിന് ഭരണം. രാജിയില്ലെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. രണ്ട് എസ്ഡിപിഐ അംഗങ്ങള്‍ നിരുപാധികം പിന്തുണച്ചതോടെയാണ് ചൊവ്വന്നൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടിയത്. ആകെ 14 അംഗങ്ങളില്‍ എല്‍.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും എസ്ഡിപിഐ രണ്ടും ബി.ജെ.പി. ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാന രംഗത്ത് ചരിത്ര നേട്ടം; സൗദിയിലെ ആദ്യ വനിത ക്യാപ്റ്റന്‍ പൈലറ്റായി റവാന്‍ ഹംദി

Saudi-arabia
  •  4 days ago
No Image

ബഹ്‌റൈനിലെ റസിഡന്‍ഷ്യല്‍ പ്രദേശത്ത് ഡ്രോണ്‍ അപകടം; പൊതു സുരക്ഷാ മുന്നറിയിപ്പ്

bahrain
  •  4 days ago
No Image

സംഘര്‍ഷ ഭീഷണി; ഇറാനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ബഹ്‌റൈന്‍ നിര്‍ദേശം

bahrain
  •  4 days ago
No Image

ഇറാനിൽ 200 ലേറെ മരണം ; 31 പ്രവിശ്യകളിൽ 24 ഇടത്തും ആക്രമണം

International
  •  4 days ago
No Image

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: നിരപരാധിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലിസ്; മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

crime
  •  4 days ago
No Image

ഇറാനിലെ പ്രൈമറി സ്‌കൂളില്‍ ഇസ്‌റാഈല്‍ ആക്രമണം; മരണം 85 ആയി

International
  •  4 days ago
No Image

നിര്‍ണായക നീക്കത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും; ഗള്‍ഫ് കപ്പലുകള്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട് 

International
  •  4 days ago
No Image

പല്ലെകെലെയിൽ ഫർഹാൻ ഷോ; പാകിസ്ഥാന് കൂറ്റൻ സ്കോർ, സെമി ലക്ഷ്യമിട്ട് ലങ്കൻ നിരയെ തകർക്കുന്നു

Cricket
  •  4 days ago
No Image

ഇറാന്റെ തിരിച്ചടി; സുരക്ഷ കൂട്ടി ഇസ്‌റാഈല്‍; ആശുപത്രികള്‍ കൂട്ടത്തോടെ ഒഴിപ്പിച്ചു 

International
  •  4 days ago
No Image

ഇറാൻ ഒറ്റപ്പെടുന്നു; ഗൾഫ് മേഖലയ്ക്ക് നേരെയുള്ള ആക്രമണം അനുവദിക്കില്ല; ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് ജിസിസി രാജ്യങ്ങൾ

International
  •  4 days ago