HOME
DETAILS

ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറിയും, കാലുവാരലും; മുന്നണികള്‍ക്ക് തലവേദന

  
Web Desk
December 27, 2025 | 4:06 PM

kerala panchayat president election results

കൊച്ചി: സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളില്‍ അട്ടിമറിയും കാലുവാരലും വ്യാപകം. പല പഞ്ചായത്തുകളിലും നാടകീയ രംഗങ്ങള്‍ അരങ്ങേറി. അട്ടിമറിയിലൂടെ ഭരണം നേടിയവരും, പടിയിറങ്ങിയവരും നിരവധി. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ് ത്രിതല പഞ്ചായത്തുകളിലേക്കുള്ള ഭരണകൈമാറ്റം. 

എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും വലിയ അട്ടിമറി നടന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് ബിജെപി പിന്തുണയോടെ സ്വതന്ത്രനെ പ്രസിഡന്റാക്കി. 24 അംഗപഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയുടെ നാല് അംഗങ്ങളുടെ പിന്തുണ കൂടി കിട്ടിയതോടെ എല്‍ഡിഎഫ് ഭരണത്തിന് പുറത്തായി. 

പത്തനംതിട്ട കോട്ടാങ്ങല്‍, തിരുവനന്തപുരത്തെ പാങ്ങോട് പഞ്ചായത്തുകളില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ ജയിച്ചെങ്കിലും രാജിവെക്കാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവൂ. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത നിലനില്‍ക്കുന്നുണ്ട്. 

അതിനിടെ എല്‍ഡിഎഫും, ജനകീയ മുന്നണിയും തുല്യസീറ്റുകള്‍ നേടിയ വടകര ബ്ലോക്ക് പഞ്ചായത്തില്‍ 14 ല്‍ എട്ട് വോട്ടുകള്‍ നേടി ജനകീയ മുന്നണിയുടെ കോട്ടയില്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ ആര്‍ജെഡി വോട്ടും ജനീകയ സഖ്യത്തിന് ലഭിച്ചത് പാര്‍ട്ടിക്ക് ക്ഷീണമായി. 

പെരിങ്ങോട്ടുകുറിശ്ശിയില്‍ 60 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം. എല്‍ഡിഎഫ്- ഐഡിഎഫ് സഖ്യമാണ് ഇവിടെ അധികാരത്തിലേറിയത്. സി.പി.ഐ.എം വിമത എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നീണ്ട കാലത്തെ കോണ്‍ഗ്രസ് ഭരണം അവസാനിച്ചത്. പി.പി.ഐ.എം അംഗം പ്രമോദിന് ഒന്‍പത് വോട്ടുകളാണ് ലഭിച്ചത്.

തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസിന് ഭരണം. രാജിയില്ലെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. രണ്ട് എസ്ഡിപിഐ അംഗങ്ങള്‍ നിരുപാധികം പിന്തുണച്ചതോടെയാണ് ചൊവ്വന്നൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടിയത്. ആകെ 14 അംഗങ്ങളില്‍ എല്‍.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും എസ്ഡിപിഐ രണ്ടും ബി.ജെ.പി. ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലുറപ്പിൽ കേന്ദ്ര-കോൺഗ്രസ് പോര് മുറുകുന്നു; ജനുവരി 5 മുതൽ 'എംജിഎൻആർഇജിഎ ബച്ചാവോ ആന്ദോളൻ'; പ്രഖ്യാപനവുമായി ഖർ​ഗെ

National
  •  2 hours ago
No Image

കണ്ണൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായെന്ന് പരാതി; അന്വേഷണം

Kerala
  •  3 hours ago
No Image

മറ്റത്തൂരിൽ അപ്രതീക്ഷിത നീക്കം; കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്കൊപ്പം ചേർന്നു; ഇരു കൂട്ടരുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വിജയം

Kerala
  •  3 hours ago
No Image

കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി കലുങ്കില്‍ തട്ടി മറിഞ്ഞു; കണ്ണൂരില്‍ വന്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

കളിക്കുന്നതിനിടെ പിണങ്ങിയിറങ്ങി, പിന്നെ മടങ്ങിവന്നില്ല; ആറ് വയസ്സുകാരൻ സുഹാനായി വ്യാപക തിരച്ചിൽ‌

Kerala
  •  4 hours ago
No Image

ഗസ്സയിലെ കുരുന്നുകൾക്ക് ആശ്വാസം; പോഷകാഹാരങ്ങളും മരുന്നുകളുമായി 30 ടൺ സഹായമെത്തിച്ച് യുഎഇ

uae
  •  4 hours ago
No Image

കാര്യവട്ടത്തെ വിജയത്തിൽ ഇതിഹാസം വീണു; ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ

Cricket
  •  5 hours ago
No Image

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

uae
  •  5 hours ago
No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  5 hours ago
No Image

ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്

uae
  •  5 hours ago