HOME
DETAILS

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

  
January 26, 2026 | 3:26 AM

Rehabilitation of Mundakai-Churalmala landslide victims Final list of beneficiaries to be submitted to the government before 31st

കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ഗുണഭോക്തൃ പട്ടിക അന്തിമമാക്കാൻ ലാൻഡ് റവന്യൂ കമ്മിഷണറുടെ അധ്യക്ഷതയിൽ പുതിയ സമിതി രൂപീകരിച്ച് സർക്കാർ. ഗുണഭോക്തൃ പട്ടികയിന്മേലുള്ള ആക്ഷേപങ്ങൾ തീർപ്പാക്കിയും ഇതുവരെ പുനരധിവാസ പട്ടികകളിൽപെടാത്ത പടവെട്ടിക്കുന്ന്, കോയിനാക്കുളം പ്രദേശങ്ങളിലെ പാടികളിൽ താമസിക്കുന്നവരുടെ അപേക്ഷകൾ പരിശോധിച്ചും ഈമാസം 31ന് മുമ്പ്  അന്തിമ പട്ടിക പൂർത്തിയാക്കി സർക്കാരിന് സമർപ്പിക്കണം. 

പുനഃപരിശോധന ആവശ്യമായ എല്ലാ അപ്പീലുകളും, കൂടാതെ രണ്ടാം അപ്പീൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരം അധിക വിവരം ആവശ്യപ്പെട്ട 17 അപ്പീലുകളും പരിശോധിക്കണമെന്നും സമിതി രൂപീകരിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ നിർദേശമുണ്ട്. ദുരന്ത നിവാരണ വകുപ്പ് അണ്ടർ സെക്രട്ടറി, വയനാട് ജില്ലാ കലക്ടർ, വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്. നേരിട്ട് ദുരന്തം ബാധിച്ച നിരവധി കുടുംബങ്ങൾ ഇപ്പോഴും പുനരധിവാസ ഗുണഭോക്തൃ പട്ടികകളിൽ ഉൾപ്പെട്ടിട്ടില്ല. ഉരുൾദുരന്തത്തിന്റെ ഉത്ഭവ കേന്ദ്രമായ മുണ്ടക്കൈയിലെ പാടിയിൽ താമസിച്ച കുടുംബങ്ങൾക്ക് വരെ ഇതുവരെ പ്രസിദ്ധീകരിച്ച നാല് പട്ടികകളിലും ഇടം ലഭിച്ചിട്ടില്ല. 

2019ൽ പുത്തുമലയിലുണ്ടായ ദുരന്തത്തിൽ,  പാടികളിൽ കഴിഞ്ഞിരുന്ന ദുരന്തബാധിതരായ തോട്ടംതൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ സർക്കാർ പുനരധിവാസ ഗുണഭോക്താക്കളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേ അവസ്ഥ തങ്ങൾക്കുമുണ്ടാകുമോ എന്ന ആശങ്കയിലാണ് മുണ്ടക്കൈയിലും അട്ടമലയിലും  പാടികളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ. നോ ഗോ സോണിലൂടെ മാത്രം വീടുകളിലേക്കെത്താൻ വഴിയുള്ള  പടവെട്ടിക്കുന്ന് പ്രദേശത്തെ കുടുംബങ്ങളുടെ ആശങ്കയും ദുരന്തം കഴിഞ്ഞ് ഒന്നരവർഷത്തിന് ശേഷവും പരിഹരിക്കപ്പെട്ടിട്ടില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  2 hours ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  2 hours ago
No Image

അമൃത് ഭാരത് ട്രെയിൻ: മംഗളൂരുവിലേക്ക് 17 മണിക്കൂര്‍; തിരിച്ചുള്ള യാത്രക്ക് 14 മണിക്കൂര്‍

Kerala
  •  2 hours ago
No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  3 hours ago
No Image

അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം

Kerala
  •  3 hours ago
No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  3 hours ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  3 hours ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  3 hours ago
No Image

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു

National
  •  3 hours ago
No Image

77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ; പരേഡ് 10.30ന് കർത്തവ്യപഥിൽ നടക്കും

National
  •  4 hours ago