റമദാൻ ആവേശത്തിൽ സഊദി ഈത്തപ്പഴ വിപണി; കയറ്റുമതിയിൽ 192 ശതമാനത്തിന്റെ വൻ വർധനവ്
റിയാദ്: നോമ്പുതുറ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ ഈത്തപ്പഴത്തിന് ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര തലത്തിലും ആവശ്യം ഏറിവരികയാണെന്ന് സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ട്. റമദാൻ മാസത്തിൽ ഈത്തപ്പഴത്തിന്റെ ചില്ലറ വിൽപ്പനയിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്.
പ്രീമിയം പാക്കേജിങിലുള്ള ഈത്തപ്പഴങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. നിലവിൽ വിപണിയിലുള്ളത് കഴിഞ്ഞ വർഷത്തെ ശേഖരമാണെന്നും അതിനാൽ വിലകയറ്റമുണ്ടാകില്ലെന്നും സാമ്പത്തിക ഉപദേശകൻ ഫദൽ അൽ-ബുവൈനൈൻ പറഞ്ഞു. 2023നെ അപേക്ഷിച്ച് 2024ൽ സഊദി അറേബ്യ 169.5 കോടി റിയാലിന്റെ ഈത്തപ്പഴം മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.
2016-2024നും ഇടയിൽ കയറ്റുമതി മൂല്യത്തിൽ 192.5 ശതമാനത്തിന്റെ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിവർഷം 19 ലക്ഷം ടണ്ണിലധികം ഈത്തപ്പഴമാണ് സഊദി ഉൽപ്പാദിപ്പിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ഈത്തപ്പഴ ഉൽപ്പാദക രാജ്യമാണ് സഊദി അറേബ്യ. രാജ്യത്ത് 3.3 കോടിയിലധികം ഈന്തപ്പനകളുണ്ടെന്നാണ് വിവരം. നിലവിൽ 133 രാജ്യങ്ങളിലേക്കാണ് സഊദിയിൽ നിന്ന് ഈത്തപ്പഴം എത്തുന്നത്.
Saudi Arabia sees a massive 192.5% growth in date export value since 2016. As Ramadan boosts domestic retail demand, the Kingdom solidifies its position as the world's second-largest producer with exports reaching 133 countries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."