ആറു ദിവസത്തിന് ശേഷം ആയത്തുള്ള അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ന്യൂഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചന പുസ്തകത്തിൽ ഒപ്പുവച്ചു. ഖാംനഈയുടെ വിയോഗത്തിൽ ഇന്ത്യയുടെ ആദരവും ഇറാന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്റാഈൽ സംയുക്ത വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടത്. സംഭവം പശ്ചിമേഷ്യൻ മേഖലയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും സൈനിക സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ട്. മേഖലയിലാകെ യുദ്ധഭീതി പടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നയതന്ത്രപരമായ നീക്കം.
ഇറാന്റെ പരമോന്നത ഭരണാധികാരിയുടെ അപ്രതീക്ഷിത വേർപാട് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. വിക്രം മിസ്രി എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസിയായ പിടിഐ (PTI) പുറത്തുവിട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ പശ്ചിമേഷ്യയിലെ ഇന്ത്യയുടെ നിലപാടുകൾ ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.
india expressed condolences over the death of iran’s supreme leader ayatollah ali khamenei six days after his reported martyrdom. the message highlighted diplomatic ties between the two countries and acknowledged khamenei’s role in iran’s political and religious leadership.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."