അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്
വാഷിംഗ്ടൺ: അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ തീപിടിത്തം. അപകടത്തിൽ രണ്ട് അമേരിക്കൻ നാവികർക്ക് പരുക്കേറ്റതായി സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം.
ഇറാനുമായുള്ള സംഘർഷത്തിന്റെ ഭാഗമായുള്ള സൈനിക നീക്കത്തിനിടയിലാണ് അപകടമെങ്കിലും, ഇതൊരു ശത്രുപക്ഷ ആക്രമണമല്ലെന്നാണ് യുഎസ് സേന നൽകുന്ന വിശദീകരണം. അതേസമയം, തീപിടുത്തത്തിന്റെ കാരണമോ, കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ഇതുവരെ വ്യക്തമല്ല. ഇസ്റാഈൽ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ തീപിടിത്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തീപിടുത്തത്തിൽ പരുക്കേറ്റ സൈനികരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. ഇറാനെ പ്രതിരോധിക്കുന്നതിനും ഇസ്റാഈലിന് പിന്തുണ നൽകുന്നതിനുമായി മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലുകളിൽ ഒന്നാണ് യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്.
A fire erupted aboard the USS Gerald R. Ford, the world’s largest and most advanced aircraft carrier, currently stationed off the coast of Israel. The US military confirmed that two sailors sustained minor injuries in the incident but remain in stable condition. While the fire occurred amidst heightened military readiness due to tensions between the US and Iran, American officials have clarified that the blaze was not the result of an enemy attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."