ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ
മലപ്പുറം: അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ. . ജില്ല സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഷറഫുദ്ദീനെ സസ്‌പെൻഡ് ചെയ്തത്.
2026 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിപ്പൂരിലെ ഒരു വീട്ടിൽ നിന്ന് 40 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. കേസിലെ മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഗോവിന്ദ രാജ് എന്ന പൊലിസുകാരനെയും സസ്‌പെൻഡ് ചെയ്തിരുന്നു.
ഇതിനുമുമ്പ് കരിപ്പൂർ ചെക്ക്‌പോസ്റ്റിൽ ജോലി ചെയ്തിരുന്ന സി.പി.ഒ ധനേഷിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. വിദേശത്ത് നിന്ന് എം.ഡി.എം.എ എത്തിച്ച പെരിന്തൽമണ്ണ സ്വദേശിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെയായിരുന്നു നടപടി.രണ്ട് കേസുകളിലായി ഏതാനും മാസങ്ങൾക്കിടെ മൂന്ന് പൊലിസുകാരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."