HOME
DETAILS

താലികെട്ടിന് തൊട്ട് മുമ്പ് 31 കേസിലെ പ്രതിയായ ​ഗുണ്ടാത്തലവനെ പൊലിസ് പൊക്കി; സ്റ്റേഷനിൽ വച്ച് വിവാഹം നടത്താൻ അനുവദിണമെന്ന് വധു

  
Web Desk
March 14, 2026 | 6:58 AM

police arrest man wanted in 31 cases moments before wedding bride requests permission for station marriage

ഭോപ്പാൽ: വധുവിന്റെ കഴുത്തിൽ താലി ചാർത്താൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഗുണ്ടാസംഘടനയുടെ തലവനായ വരനെ പൊലിസ് പിടികൂടി. ഭോപ്പാലിലെ കുപ്രസിദ്ധ ഗുണ്ടാസംഘടനയായ 'ഇല്ലീഗൽ ഗ്യാങ്ങ് എന്ന സംഘത്തിന്റെ തലവൻ ആകാശ് നീൽകാന്താണ് വിവാഹവേദിയിൽ വച്ച് പൊലിസ് പിടിയിലായത്. വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കാൻ വരനെ വിട്ടുനൽകണമെന്ന അപേക്ഷയുമായി വധുവായ സീമ എന്ന യുവതി പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും അധികൃതർ വഴങ്ങിയില്ല.

പിടിയിലായ ആകാശിനെ വിട്ടുകിട്ടില്ലെന്ന് ഉറപ്പായതോടെ പൊലിസ് കസ്റ്റഡിയിൽ വച്ച് വിവാഹച്ചടങ്ങുകൾ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വധു കരഞ്ഞപേക്ഷിച്ചതോടെ പൊലിസുകാർക്കും തലവേദനയായി. തന്റെ ഭാവി ജീവിതം നശിക്കുമെന്നും തന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളത് എന്നും ചോദിച്ചായിരുന്നു യുവതിയുടെ രോദനം. എന്നാൽ ആകാശിന്റെ ക്രിമിനൽ കേസുകളുടെ ഗൗരവം പരിഗണിച്ച് പൊലിസ് യുവതിയുടെ ആവശ്യം കർശനമായി നിരസിച്ചു. ആറു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

ആകാശിന് പുറമെ സംഘത്തിലെ രാജംജി താക്കൂർ, അഭിഷേക് ഉപാധ്യായ്, അഭിഷേക് മീണ, നീരജ് ഖാൻജേ, അമിത് ഓസ്വാൾ എന്നീ കൂട്ടാളികളെയും പൊലിസ് വിവാഹവേദിയിൽ നിന്ന് പിടികൂടി.

2018 മുതൽ ഭോപ്പാലിൽ സജീവമായ 'ഇല്ലീഗൽ ഗ്യാങ്ങി'ൽ അമ്പതോളം യുവാക്കളുണ്ടെന്നാണ് കണക്ക്. സംഘാംഗങ്ങളെല്ലാം കഴുത്തിൽ സംഘടനയുടെ പേര് ടാറ്റൂ ചെയ്തിട്ടുണ്ട്. ആകാശിന്റെ പേരിൽ മാത്രം 31 കേസുകളുണ്ട്. 2024 മാർച്ചിൽ ബിജെപി യുവമോർച്ച മണ്ഡൽ വൈസ് പ്രസിഡന്റ് സുരേന്ദ്ര കുഷ്വാഹയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് ആകാശ്. ഒരു പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

 

 

Drama unfolded at a wedding venue when police arrested the groom, a notorious gang leader involved in 31 criminal cases, just moments before the wedding ceremony was set to begin.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത; കൊട്ടാരക്കര സ്വദേശി റിയാദിൽ അന്തരിച്ചു

Saudi-arabia
  •  5 days ago
No Image

ശബരിമല സന്നിധാനത്തിന് തൊട്ടുമുകളിലൂടെ താഴ്ന്ന് പറന്ന് ഹെലികോപ്റ്റര്‍; അന്തരീക്ഷം മേഘാവൃതമായതിനാലെന്ന് കോസ്റ്റ്ഗാര്‍ഡിന്റെ വിശദീകരണം

Kerala
  •  5 days ago
No Image

ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താഴുന്നു; സംഭരണശേഷിയുടെ 35% മാത്രം

Kerala
  •  5 days ago
No Image

ലെബനാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; നൂറ് ശതമാനമല്ലെന്ന് യു.എന്നിലെ ഇസ്‌റാഈല്‍ പ്രതിനിധി

International
  •  5 days ago
No Image

കോഴിക്കോട് താമരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അജ്ഞാതന്റെ ആക്രമണം; വിസര്‍ജ്യം പുരട്ടി തുണികൊണ്ട് 19കാരിയെ ശ്വാസം മുട്ടിച്ചു

Kerala
  •  5 days ago
No Image

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടില്‍ വീണ്ടും പാമ്പ്; ശംഖുവരയന്‍ തന്നെ, കണ്ടെത്തിയത് അഞ്ചാമത്തെ പാമ്പിനെ

Kerala
  •  6 days ago
No Image

ദാതാവും സ്വീകര്‍ത്താവും രണ്ട് മതക്കാര്‍; വൃക്കദാന അപേക്ഷ തള്ളി; എറണാകുളം ജില്ലാ ഓതറൈസേഷൻ സമിതിക്കെതിരേ വിമർശനം

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ ക്ലീൻഅപ്പ്; അഴിമതി തടയാൻ ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ തേടുന്നു

Kerala
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിൽ വിധി 25ന്

Kerala
  •  6 days ago
No Image

പേരാവൂരിൽ പെരുംപോര്; പ്രവചനാതീതം തളിപ്പറമ്പ്

Kerala
  •  6 days ago