ഇടത് ദുർഭരണം അവസാനിക്കാൻ 26 നാൾ; യുഡിഎഫ് 100 ലധികം സീറ്റുമായി അധികാരത്തിലെത്തുമെന്ന് കെ.സി വേണുഗോപാലും വി.ഡി സതീശനും
കൊച്ചി: കേരളത്തിൽ ഭരണമാറ്റം പ്രവചിച്ച് യുഡിഎഫ് നേതൃത്വം രംഗത്ത്. കൃത്യം 26 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ ഇടത് ദുർഭരണം അവസാനിക്കുമെന്നും യുഡിഎഫ് സർക്കാർ അധികാരത്തിലേറുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി. എന്നാൽ വരും മണിക്കൂറുകളിൽ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകുന്ന സൂചന.
ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായി. മുസ്‌ലിം ലീഗുമായുള്ള സീറ്റ് ധാരണയിൽ അവസാനവട്ട മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടിപ്പിച്ച കെ.സുധാകരൻ അടക്കമുള്ള നേതാക്കളുമായി ഹൈക്കമാൻഡ് സംസാരിക്കും. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനുമായി നിലവിൽ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി.
തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. എംപിമാർ മത്സരിക്കണമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആകും അന്തിമ തീരുമാനമെടുക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ പെട്ടെന്ന് തീയതി പ്രഖ്യാപിച്ചതിനാൽ പ്രചാരണത്തിന് കുറഞ്ഞ സമയം മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. അമ്പലപ്പുഴ സീറ്റിലെ സ്ഥാനാർഥി നിർണ്ണയവും വരും ദിവസങ്ങളിൽ പൂർത്തിയാകും. അതൃപ്തിയുള്ള നേതാക്കളെ അനുനയിപ്പിച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് നീക്കം.
Election Commission's announcement of the Kerala Assembly elections, AICC General Secretary KC Venugopal and Leader of the Opposition VD Satheesan expressed strong confidence in a UDF victory.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."