ഇന്ത്യയെ തോൽപിച്ച ഏക ടീമിനെതിരെ വീണ് കിവികൾ; ലോകകപ്പിന് ശേഷവും തോൽവി
ന്യൂസിലാൻഡിനെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കക്ക് ഏഴ് വിക്കറ്റുകളുടെ തകർപ്പൻ വിജയം. ബേ ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് വെറും 91 റൺസിന് പുറത്തായി. വിജയലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്ക 20 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു.
ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവിക്ക് പിന്നാലെയാണ് മിച്ചൽ സാന്റ്നറും സംഘവും തോൽവി നേരിട്ടിരിക്കുന്നത്. ടി-20 ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ഏക ടീമായ സൗത്ത് ആഫ്രിക്കയാണ് കിവികളെ വീഴ്ത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സെമി ഫൈനലിൽ സൗത്ത് ആഫ്രിക്കയെ കീഴടക്കിയാണ് ന്യൂസിലാൻഡ് ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയിരുന്നത്.
🚨 MATCH RESULT 🚨
— Proteas Men (@ProteasMenCSA) March 15, 2026
A complete performance from #TheProteas as they secure a 7-wicket victory to go 1–0 up in the five-match T20I series. 🇿🇦🏏#Unbreakable pic.twitter.com/lhrJR4G7p6
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവികൾക്കെതിരെ എൻകോബാനി മൊകോയേന മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ പ്രകടനം നടത്തി. ക്യാപ്റ്റൻ കേശവ് മഹാരാജ്, ഒട്ട്നീൽ ബാർട്ട്മാൻ, ജെറാൾഡ് കോട്സി എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടിയപ്പോൾ ന്യൂസിലാൻഡ് സ്കോർ 100 പോലും കടക്കാതെ പോവുകയായിരുന്നു.
ജെയിംസ് നീഷാമാണ് ന്യൂസിലാൻഡ് നിരയിലെ ടോപ് സ്‌കോറർ. 21 പന്തിൽ 26 റൺസാണ് താരം നേടിയത്. കോൾ മക്കോഞ്ചി 16 റൺസും ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 15 റൺസും സ്വന്തമാക്കി.
സൗത്ത് ആഫ്രിക്കൻ നിരയിൽ കോണർ എസ്റ്റെർഹുയിസെൻ 45 റൺസ് നേടി ടീമിനെ വിജയത്തിലെത്തിച്ചു. രണ്ട് വീതം ഫോറുകളും സിക്സുകളുമാണ് താരം നേടിയത്.
വിജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും സൗത്ത് ആഫ്രിക്കക്ക് സാധിച്ചു. മാർച്ച് 17നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഹാമിൽട്ടണിലാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."