ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് തുണയായി; പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനും ജാമ്യം
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളായ പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനും കോടതി ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം നൽകിയത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രധാന പ്രതികളെല്ലാം ജയിൽ മോചിതരാകുകയാണ്.
പ്രതികളുടെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായിരുന്നു. എന്നാൽ നിശ്ചിത സമയത്തിനകം പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയത്.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാർ, എൻ. വാസു, മുരാരി ബാബു, സുധീഷ് കുമാർ, ഉണ്ണികൃഷ്ണൻ പോറ്റി, കെ.എസ്. ബൈജു എന്നിവർക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എസ്. ശ്രീകുമാർ, തന്ത്രി കണ്ഠരര് രാജീവരര് എന്നിവർക്ക് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ, എസ്. ജയശ്രീക്ക് ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്.
സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ആറിലധികം പേർക്കാണ് കേസിൽ ഇതുവരെ സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ കുറ്റപത്രം വൈകാൻ കാരണമെന്ന ചർച്ചകൾക്കും ഈ കോടതി വിധി വഴിതെളിച്ചിട്ടുണ്ട്.
the kollam vigilance court has granted bail to pankaj bhandari, ceo of smart creations, and govardhan, a bengaluru-based jeweller, in the sabarimala gold misappropriation case. the court allowed their release as the special investigation team (sit) failed to file the chargesheet within the mandatory 90-day period, entitling them to statutory bail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."