HOME
DETAILS

യു.എസ്- ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് വക്താവ് കൊല്ലപ്പെട്ടു

  
Web Desk
March 20, 2026 | 9:36 AM

iran-revolutionary-guard-spokesperson-killed-in-us-israel-attack

ടെഹ് റാന്‍: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കോറിന്റെ(ഐ.ആര്‍.ജി.സി) വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടത്. പുലര്‍ച്ചെയുണ്ടായ യു.എസ്- ഇസ്‌റാഈല്‍ ആക്രമണത്തിലാണ് നൈനി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഐ.ആര്‍.ജി.സിയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ ഉപമേധാവിയാണ് അലി.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വെല്ലുവിളിച്ചുകൊണ്ട് നൈനി പ്രസ്താവന നടത്തിയിരുന്നു. 

ഒരാഴ്ച്ചക്കിടെ സര്‍ക്കാര്‍-സൈനിക തലത്തില്‍ഇറാനുണ്ടായ നാലാമത്തെ നഷ്ടമാണ് അലിയുടെ മരണം. നേരത്തെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ലാരിജാനി, ഗുലാംറെസാ സുലൈമാനി. ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് എന്നിവരാണ് യു.എസ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം, യു.എസും ഇസ്റാഈലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥ ഇന്ത്യയുള്‍പ്പെടെ  ലോകരാഷ്ട്രങ്ങളെ മുഴുവന്‍ ബാധിക്കുന്ന വിധത്തിലുള്ള ഊര്‍ജ യുദ്ധമായി വ്യാപിക്കുന്നു. ഇറാനിലെ ഏറ്റവും സമ്പന്നമായ സൗത്ത് പാര്‍സ് വാതകപ്പാടം ഇസ്റാഈല്‍ ആക്രമിച്ചതിന് പ്രതികാരമായി, ഗള്‍ഫ് മേഖലയിലെ പ്രധാന എണ്ണ, വാതക കേന്ദ്രങ്ങളെയും കടല്‍പാതകളെയും ഇറാന്‍ ലക്ഷ്യമിട്ടതാണ് ആഗോള സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന തലത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സുപ്രധാന ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തി. ഖത്തറിലെ പ്രധാന എല്‍.എന്‍.ജി പ്ലാന്റായ റാസ് ലഫാന്‍, സഊദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ എന്നിവയാണ് ഇറാന്‍ ആക്രമിച്ചത്. ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനുള്ളില്‍ വ്യാപക ആക്രമണങ്ങളാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട്ചെയ്തത്. തലസ്ഥാനമായ റിയാദിലെ ജനവാസ കേന്ദ്രത്തില്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് നാല് പേര്‍ക്ക് പരുക്കേറ്റതായും നാശനഷ്ടങ്ങള്‍ ഉണ്ടായതായും സഊദി അറിയിച്ചു. ഇന്നലെ പുലര്‍ച്ചെയോടെ നഗരത്തെ നടുക്കി ഒന്നിലധികം സ്ഫോടനങ്ങളും ഉണ്ടായി. റിയാദിന് മുകളില്‍ കുറഞ്ഞത് നാല് വലിയ സ്ഫോടന ശബ്ദങ്ങളെങ്കിലും കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. യു.എ.ഇയിലും ഖത്തറിലും സമാനമായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തെങ്കിലും എവിടെയും ആളപായമില്ല.

യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ്, മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്നലെ റിയാദില്‍ നടന്നിരുന്നു. ആക്രമണം അവസാനിപ്പിക്കാന്‍ യോഗം ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇറാനുമായി യുദ്ധത്തിന് താല്‍പര്യമില്ലെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അറിയിച്ചു. 

ഇസ്റാഈല്‍ ആക്രമണത്തിന് ഗള്‍ഫിലെ ഊര്‍ജകേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന് പറയുകയും മണിക്കൂറുകള്‍ക്കകം ഇറാന്‍ ആക്രമണം നടത്തുകയും ചെയ്തതിന് പിന്നാലെ, ഇനി ഇറാന്റെ എണ്ണപ്പാടങ്ങളെ ലക്ഷ്യമിടരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്റാഈലിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സൗത്ത് പാഴ്സ് വാതകപ്പാടത്തിന് നേര്‍ക്കുണ്ടായ ആക്രമണം തങ്ങളുടെ അറിവോടെയല്ലെന്നും ഇക്കാര്യത്തില്‍ അമേരിക്കയ്ക്കോ ഖത്തറിനോ പങ്കുമില്ലെന്നും ട്രംപ് അറിയിച്ചു.

 

A spokesperson of the Islamic Revolutionary Guard Corps was killed in an attack reportedly carried out by the United States and Israel. The incident marks a significant escalation in tensions in the region, raising concerns over further instability in Middle East. Details surrounding the attack are still emerging as the situation continues to develop.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Kerala
  •  2 days ago
No Image

സായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ

uae
  •  2 days ago
No Image

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

Kerala
  •  2 days ago
No Image

ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായും പരാതി; മുൻ ഉടമയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

Kerala
  •  2 days ago
No Image

സുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു

Kerala
  •  2 days ago
No Image

മ്യാൻമറിൽ ബോംബാക്രമണം ശക്തമാക്കി സൈനിക ഭരണകൂടം; മിസോറാം അതിർത്തിയിൽ അഭയാർത്ഥി പ്രവാഹം

International
  •  2 days ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

യുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന

International
  •  2 days ago
No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  2 days ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  2 days ago


No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  2 days ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  2 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  2 days ago
No Image

വരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി

National
  •  2 days ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  2 days ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  2 days ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  2 days ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  2 days ago