HOME
DETAILS

റീൽസ് വിശ്വസിച്ച് വിവാഹം കഴിക്കാൻ സുപ്രീം കോടതിയിൽ കമിതാക്കൾ; അമ്പരന്ന് ജസ്റ്റിസുമാർ, സംരക്ഷണം നൽകാൻ നിർദ്ദേശം

  
March 21, 2026 | 7:12 AM

runaway couple reach supreme court for marriage after believing viral reels justice surya kant orders protection

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വിവാഹത്തിനും സുരക്ഷയ്ക്കുമായി സുപ്രീം കോടതിയിലെത്തിയ കമിതാക്കളുടെ കഥ കേട്ട് അമ്പരന്ന് കോടതി. സുപ്രീം കോടതി നേരിട്ട് വിവാഹം നടത്തിക്കൊടുക്കുമെന്നും ചീഫ് ജസ്റ്റിസിന്റെ വസതിയിൽ അഭയം ലഭിക്കുമെന്നുമുള്ള ഓൺലൈൻ പ്രചാരണങ്ങൾ വിശ്വസിച്ചാണ് ഇരുവരും കോടതി പാർക്കിങ്ങിലെത്തിയത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് അഭിഭാഷക ഈ വിഷയം ബോധിപ്പിച്ചത്.

വീട്ടുകാരുടെ ഭീഷണിയും ഒളിച്ചോട്ടവും

ബിഹാറിൽ നിന്നുള്ള 19 വയസ്സുകാരിയും ഉത്തർപ്രദേശുകാരനായ 22 വയസ്സുകാരനുമാണ് സംരക്ഷണം തേടി തലസ്ഥാനത്തെത്തിയത്.പ്രണയത്തെ എതിർത്ത പെൺകുട്ടിയുടെ വീട്ടുകാർ അവളെ തൂക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.തുടർന്ന് നാടുവിട്ട ഇവർ സുപ്രീം കോടതി പരിസരത്തെത്തിയാൽ ഉടനടി സംരക്ഷണം ലഭിക്കുമെന്ന സോഷ്യൽ മീഡിയ വീഡിയോകൾ കണ്ട് ഇവിടെയെത്തുകയായിരുന്നു.കോടതി പാർക്കിങ്ങിൽ വെച്ചാണ് കമിതാകളെ ഒരു അഭിഭാഷക കണ്ടെത്തുന്നത്.

പൊലിസിനെ ഭയം, കോടതിയിൽ പ്രതീക്ഷ

എന്തുകൊണ്ട് പൊലിസിനെ സമീപിച്ചില്ല എന്ന കോടതിയുടെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയാണ് അഭിഭാഷക നൽകിയത്. തിലക് മാർഗ് പൊലിസ് സ്റ്റേഷനിലെത്തിയപ്പോൾ സംരക്ഷണം നൽകുന്നതിന് പകരം പൊലിസ് തങ്ങളെ കുറ്റപ്പെടുത്തുകയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് ദമ്പതികൾ ആരോപിച്ചു. തുടർന്ന് മറ്റ് മാർഗമില്ലാതെ വന്നതോടെയാണ് അഭിഭാഷക വഴി കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം

സംഭവം വിചിത്രമാണെന്ന് നിരീക്ഷിച്ച കോടതി, ദമ്പതികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ നിർദ്ദേശിച്ചു.ഇത്തരം ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതികൾക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സൂര്യകാന്ത്, ആദ്യം ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു.ഹൈക്കോടതി രജിസ്ട്രാറുമായി സംസാരിക്കുമെന്നും വിഷയം ഉചിതമായി പരിഗണിക്കുമെന്നും ബെഞ്ച് ഉറപ്പുനൽകി.ഹൈക്കോടതിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കാൻ ഇവർക്ക് സ്വാതന്ത്ര്യമുണ്ടാകും.ഇവർക്ക് താമസസൗകര്യവും പൊലിസ് സുരക്ഷയും ഉറപ്പാക്കണമെന്നും അഭിഭാഷക കോടതിയിൽ ആവശ്യപ്പെട്ടു.

പഞ്ചാബ്-ഹരിയാന ഹൈക്കോടതികളിൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ വരാറുണ്ടെന്നും അവിടെ ഇത്തരം ഹർജികൾ കൈകാര്യം ചെയ്യാൻ പ്രത്യേക വിഭാഗം തന്നെയുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡീൽ ആരോപണം; സി.പി.എം-ബി.ജെ.പി പ്രതിരോധത്തിൽ

Kerala
  •  6 hours ago
No Image

ഗൾഫ് സംഘർഷത്തിൽ ഖത്തർ മധ്യസ്ഥത വഹിക്കുന്നില്ല; റിപ്പോർട്ടുകൾ തള്ളി ഉന്നത ഉദ്യോഗസ്ഥൻ

qatar
  •  6 hours ago
No Image

ഹാജർ വിവാദത്തിൽ ദലിത് അധ്യാപികയ്ക്കെതിരേ നടപടി; വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് നീക്കി

Kerala
  •  6 hours ago
No Image

മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കുക്കികളുമായി ചർച്ച നടത്തി മണിപ്പൂർ മുഖ്യമന്ത്രി

National
  •  6 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്

Kerala
  •  7 hours ago
No Image

പ്രവാസികള്‍ക്ക് തിരിച്ചടി; മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  14 hours ago
No Image

ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്ന് ബസ് സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു

oman
  •  14 hours ago
No Image

പാലക്കാട് ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  15 hours ago
No Image

വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ നടത്തുന്നത് 'വംശീയ ഉന്മൂലനം'; നടുക്കുന്ന കണക്കുകളുമായി ഐക്യരാഷ്ട്രസഭ

International
  •  16 hours ago
No Image

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പടക്കം വീണ് കാറിന് തീപിടിച്ചു

Kerala
  •  16 hours ago