HOME
DETAILS

അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? അച്ഛന്റെ പേര് പറയാനാണ് വായിച്ചത്, അമ്മയുടെ പേരുകൂടി പറയണമെന്നുണ്ടായിരുന്നു; പേര് വിവാദത്തില്‍ മുഖ്യമന്ത്രി 

  
Web Desk
May 20, 2026 | 6:56 AM

kerala-cm-name-controversy-fathers-name-mothers-name-statement-response

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ താന്‍ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. തന്റെ മുഴുവന്‍ പേര് വായിക്കുന്നത് സ്വാഭാവിക കാര്യമാണെന്നും പാസ്‌പോര്‍ട്ടിലെല്ലാം ഇത്തരത്തിലല്ലേ രേഖപ്പെടുത്താറുള്ളതെന്നും അദ്ദേഹം ചോദിച്ചു. 

വി.ഡി സതീശന്റെ വാക്കുകള്‍: 

''ഞാനെന്റെ അച്ഛന്റെ പേര് പറഞ്ഞു. അതിലെന്താ കുഴപ്പം?   എന്റെ അച്ഛന്‍െ പേര് അതാണ്. എനിക്ക് അമ്മയുടെ പേര് കൂടി പറയാനാകാത്തതില്‍ സങ്കടമുണ്ട്. ഞാന്‍ എം.എല്‍.എ ആകുന്നതിന് മുമ്പ് മരിച്ച് പോയവരാണ് രണ്ട് പേരും. അച്ഛന്റെ പേര് പറയാനായാണ് അത് വായിച്ചത്. സാധാരണ അങ്ങനെയാണല്ലോ. പാസ്‌പോര്‍ട്ടില്‍ അങ്ങനെയല്ലേ.അച്ഛന്റെ പേര് കൂടി പറയാനായിട്ടാണ് പറഞ്ഞത്. സത്യമായിട്ടും. എനിക്കതില്‍ സന്തോഷമാണ്. അവരെ ഓര്‍ക്കണ്ടേ മാതാപിതാക്കളെ .അമ്മയെ ഞാന്‍ മനസില്‍ വിചാരിച്ചു. അമ്മയുടെ പേര് പറയാന്‍ അവിടെ സ്‌കോപ്പില്ല, അതുണ്ടായിരുന്നെങ്കില്‍ അമ്മയുടെ പേരും പറഞ്ഞേനെ. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്.'' 

സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ജാതിപ്പേര് ഉപയോഗിച്ചതില്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

2021ല്‍ നിയമസഭയില്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യവേ വി.ഡി സതീശന്‍ എന്ന ഞാന്‍ എന്നായിരുന്നു അദ്ദേഹം ഉപയോഗിച്ചരുന്നത്. എന്നാല്‍ ഇത്തവണ വടശ്ശേരി ദാമോദര മോനോന്‍ സതീശന്‍ എന്ന ഞാന്‍ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വി.ഡി സതീശന്‍ പറഞ്ഞത്.

 

 

A controversy has emerged over remarks related to naming conventions, where Kerala Chief Minister Pinarayi Vijayan responded to criticism regarding the use of only the father’s name. He questioned what the issue was in mentioning the father’s name, stating that it was what had been read out, and added that there was also an intention to include the mother’s name.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

Kerala
  •  2 hours ago
No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  2 hours ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  2 hours ago
No Image

കുവൈത്തിൽ പൊതുമേഖലയ്ക്ക് 6 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  2 hours ago
No Image

ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി വ്യോമസേനാ വിങ് കമാന്‍ഡര്‍ കടലില്‍ മുങ്ങിമരിച്ചു

Kerala
  •  3 hours ago
No Image

യുഎഇയിൽ ചൂട് കടുക്കുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  3 hours ago
No Image

ഒടുവില്‍ തീരുമാനം; മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; അന്തിമ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോം ടേം സ്പീക്കര്‍ ചുമതല

Kerala
  •  3 hours ago
No Image

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല

Kerala
  •  4 hours ago
No Image

റോഡ് അച്ചടക്കം ലംഘിച്ചാൽ 400 ദിർഹം പിഴ; ഡ്രൈവർമാർ ജാഗ്രതൈ, ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് റാസൽഖൈമ പൊലിസ്

uae
  •  3 hours ago