HOME
DETAILS

ഡീൽ ആരോപണം; സി.പി.എം-ബി.ജെ.പി പ്രതിരോധത്തിൽ

  
March 23, 2026 | 2:30 AM

Deal allegations CPM-BJP in defense

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ  തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, മുന്നണി ക്യാംപുകളെ പിടിച്ചുലക്കും വിധം ശക്തിയാർജിച്ച് 'ഡീൽ ' ആരോപണം. സി.പി.എം- ബി.ജെ.പി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ  കടന്നാക്രമണത്തെ കോൺഗ്രസ് ക്യാംപ് ഒറ്റക്കെട്ടായി ഏറ്റെടുത്തതോടെ  സി.പി.എം, ബി.ജെ.പി കേന്ദ്രങ്ങൾ പ്രതിരോധത്തിലായി. ഇന്നലെ സംസ്ഥാനത്തെ മുതിർന്ന സി.പി.എം, ബി.ജെ.പി നേതാക്കൾ ഒന്നടങ്കം പ്രതിരോധവാദമുന്നയിച്ച് രംഗത്തെത്തിയതോടെ, വിഷയം വരുംദിവസങ്ങളിലും പ്രചാരണവേദികളിലെ പ്രധാന വിഷയമാകും.

പാലക്കാട്ട് എൽ.ഡി.എഫ് ബി.ജെ.പിയെ സഹായിക്കുകയാണെന്നും ഇതിന്റെ പ്രത്യുപകാരം 10 മണ്ഡലങ്ങളിലെങ്കിലും എൽ.ഡി.എഫിന് ബി.ജെ.പി.യിൽനിന്ന് ലഭിക്കുമെന്നുമായിരുന്നു കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ്  ഉന്നയിച്ച ആരോപണം. ദുർബലരായ സ്ഥാനാർഥികൾക്ക് എൻ.ഡി.എ പലയിടത്തും സീറ്റ് നൽകി. ഇതെല്ലാം ഇരുപാർട്ടികളും തമ്മിലുള്ള സീറ്റ് കൈമാറ്റത്തിന്റെ ഭാഗമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. പിന്നാലെ ഇന്നലെ മാധ്യമങ്ങളെ കണ്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സി.പി.എമ്മിന്റെ ബി.ജെ.പി ചങ്ങാത്തം കേരളത്തിൽ പുതിയ കഥയല്ലെന്ന് തുറന്നടിച്ചു. പിന്നാലെ വിഷയത്തിൽ മറുപടിയുമായി സി.പി.എം നേതാക്കൾ രംഗത്തെത്തി. ഡീൽ ആരോപണം ഉയർത്തുന്നതുപോലും ഡീൽ ആണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി. കോ.ലീ.ബി സഖ്യത്തിന്റെ പേരിൽ യു.ഡി.എഫിനെ കാലങ്ങളായി കടന്നാക്രമിക്കുന്ന എൽ.ഡി.എഫിനെതിരേ അതേനാണയത്തിൽ തിരിച്ചടിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നതെന്ന് രാഹുൽഗാന്ധിതന്നെ ബോധ്യപ്പെടുത്തിയതാണ്. അതിന്റെ തുടർച്ചയാണ് സതീശന്റെ ‘ഡീൽ’ ആരോപണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നുണ പറയുന്നതിന് നൊബേൽ സമ്മാനമുണ്ടെങ്കിൽ സതീശന് ലഭിക്കുമെന്നായിരുന്നു ഡീൽ ആരോപണത്തോടുള്ള സി.പി.എം  സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രതികരണം. പ്രതിപക്ഷ നേതാവിൻ്റെ പരാമർശം ശുദ്ധ അസംബന്ധമെന്നായിരുന്നു സി.പി.എം  നേതാവ് ഇ.പി ജയരാജൻ്റെ മറുപടി.

പറവൂർ മണ്ഡലത്തിലെ തന്റെ പഴയ അനുഭവങ്ങളിൽ നിന്നാണ് സതീശൻ ഇത്തരം ഡീൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു മന്ത്രി എം.ബി രാജേഷിൻ്റെ പ്രതികരണം. കോൺഗ്രസ് നേതാക്കൾ സ്വന്തം മക്കളെയും സഹോദരങ്ങളെയും ബി.ജെ.പിക്ക് സംഭാവന ചെയ്യുന്ന കാഴ്ചയാണ് നിലവിലുള്ളതെന്നും എം.ബി രാജേഷ് കുറ്റപ്പെടുത്തി. വർഗീയ അജൻഡ വച്ചുള്ള ആരോപണമെന്നായിരുന്നു മുതിർന്ന സി.പി.എം നേതാവ് എ.കെ ബാലൻ്റെ പ്രതികരണം. സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയ  ശബരിമല സ്വർണക്കൊള്ള കേസിൽ തങ്ങളാണ് ഇടപെടൽ നടത്തിയതെന്ന വാദം ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പി നേതാക്കൾ ഡീൽ ആരോപണത്തെ തള്ളിയത്.  ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങൾ എൻ.ഡി.എയിലെ ഘടകകക്ഷികൾക്ക് നൽകിയതാണ്  യു.ഡി.എഫ്  ക്യാംപിൽ 'ഡീൽ'സംശയം ഉയർത്തിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് സംഘർഷത്തിൽ ഖത്തർ മധ്യസ്ഥത വഹിക്കുന്നില്ല; റിപ്പോർട്ടുകൾ തള്ളി ഉന്നത ഉദ്യോഗസ്ഥൻ

qatar
  •  2 hours ago
No Image

ഹാജർ വിവാദത്തിൽ ദലിത് അധ്യാപികയ്ക്കെതിരേ നടപടി; വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് നീക്കി

Kerala
  •  2 hours ago
No Image

മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കുക്കികളുമായി ചർച്ച നടത്തി മണിപ്പൂർ മുഖ്യമന്ത്രി

National
  •  2 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്

Kerala
  •  3 hours ago
No Image

പ്രവാസികള്‍ക്ക് തിരിച്ചടി; മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  9 hours ago
No Image

ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്ന് ബസ് സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു

oman
  •  9 hours ago
No Image

പാലക്കാട് ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  11 hours ago
No Image

വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ നടത്തുന്നത് 'വംശീയ ഉന്മൂലനം'; നടുക്കുന്ന കണക്കുകളുമായി ഐക്യരാഷ്ട്രസഭ

International
  •  11 hours ago
No Image

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പടക്കം വീണ് കാറിന് തീപിടിച്ചു

Kerala
  •  11 hours ago
No Image

കനത്ത മഴക്ക് പിന്നാലെ ഒമാനില്‍ ഡാമുകള്‍ നിറഞ്ഞു; ജലശേഖരണത്തില്‍ വലിയ വര്‍ധന

oman
  •  11 hours ago