HOME
DETAILS

കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ റോയല്‍ ഹോസ്പിറ്റല്‍ അപ്പോയിമെന്റുകള്‍ മാറ്റിവെച്ചു; അടിയന്തര സേവനങ്ങള്‍ തുടരും

  
March 24, 2026 | 12:12 PM

oman royal hospital appoinments postponed heavy rain emergency services

 

 

മസ്‌കത്ത്: ഒമാനില്‍ മാറിക്കൊണ്ടിരിക്കുന്ന മോശം കാലാവസ്ഥ കാലാവസ്ഥയും ശക്തമായ മഴ മുന്നറിയിപ്പുകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മസ്‌കത്തിലെ റോയല്‍ ഹോസ്പിറ്റല്‍ നിശ്ചയിച്ചിരുന്ന അപ്പോയിന്റ്‌മെന്റുകള്‍ താല്‍ക്കാലികമായി മാറ്റിവെച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികളും ആരോഗ്യപ്രവര്‍ത്തകരും സുരക്ഷിതരാകണമെന്ന മുന്‍കരുതലിന്റെ ഭാഗമായാണ് ഈ തീരുമാനം കൈക്കൊണ്ടത്.

വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയും ഇടിയോടും മിന്നലോടും കൂടിയ കാലാവസ്ഥയും അനുഭവപ്പെട്ടിരുന്നു. ചില പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ യാത്രകള്‍ സങ്കീര്‍ണമാകാന്‍ ഇടയുണ്ടായി. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലെ (ഒ.പി.ഡി) അപ്പോയിന്റ്‌മെന്റുകള്‍ മാറ്റിവെക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്.

മഴയും ശക്തമായ കാറ്റും തുടരാനിടയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമായി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും, പ്രത്യേകിച്ച് അപകട സാധ്യതയുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കാതിരിക്കാനും പൊതുജനങ്ങള്‍ക്ക് മുമ്പേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രിയിലേക്ക് ദൂരം യാത്ര ചെയ്യേണ്ടി വരുന്ന രോഗികള്‍ക്ക് ഇത് കൂടുതല്‍ പ്രയാസമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലായി അപ്പോയിന്റ്‌മെന്റുകള്‍ മാറ്റിവെച്ചതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ആശുപത്രിയിലെ അടിയന്തര സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് ചികിത്സാ സംവിധാനങ്ങള്‍ സാധാരണ നിലയില്‍ തുടരുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. എമര്‍ജന്‍സി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും, അത്യാവശ്യ ചികിത്സകള്‍ക്ക് യാതൊരു തടസവും ഉണ്ടാകില്ലെന്നും അറിയിച്ചു. ഇന്‍പേഷ്യന്റ് സേവനങ്ങളും തുടരുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

മാറ്റിവെച്ച അപ്പോയിന്റ്‌മെന്റുകള്‍ക്ക് പുതിയ തീയതികള്‍ നിശ്ചയിക്കുന്നതിനായി ബന്ധപ്പെട്ട രോഗികളുമായി നേരിട്ട് ബന്ധപ്പെടുമെന്നും, ആവശ്യമെങ്കില്‍ ഫോണ്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രോഗികള്‍ അനാവശ്യമായി ആശുപത്രിയിലെത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കി.

ഇതിനിടെ, ഒമാനിലെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളും മറ്റ് അടിയന്തര സേവനങ്ങളും സജ്ജമായി പ്രവര്‍ത്തിച്ചുവരികയാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ നിരീക്ഷണം ശക്തമാക്കിയതായും, അപകട സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ സമാന സാഹചര്യങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇത്തവണ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പ്രത്യേകിച്ച് മഴക്കാലത്ത് വാദികള്‍ കടക്കാന്‍ ശ്രമിക്കാതിരിക്കുക, വെള്ളം നിറഞ്ഞ റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ പാലിക്കുക തുടങ്ങിയ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഗൗരവമായി കാണുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്താല്‍ അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഏകോപിതമായി പ്രവര്‍ത്തിച്ചുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Oman’s Royal Hospital has postponed scheduled appointments due to heavy rain and unstable weather conditions. Authorities confirmed that emergency services will continue without interruption, while patients will be informed about rescheduled dates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാദിയിൽ കാർ ഒഴുക്കിൽപ്പെട്ട് അപകടം; തൃത്താല സ്വദേശികളായ ഉമ്മയ്ക്കും മകനും ഒമാനിൽ അന്ത്യവിശ്രമം

oman
  •  5 hours ago
No Image

ഗൾഫ് മേഖലയിലെ ഇറാൻ ആക്രമണം: യുഎൻ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗം ചേരും

International
  •  5 hours ago
No Image

വടക്കന്‍ ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍

oman
  •  5 hours ago
No Image

സിദാൻ മടങ്ങിയെത്തുന്നു; ഫ്രഞ്ച് ദേശീയ ടീമിനെ ഇനി 'സിസൗ' നയിക്കും, ധാരണയായതായി റിപ്പോർട്ട്

Football
  •  5 hours ago
No Image

യുഎഇക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണശ്രമം; 5 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തകർത്ത് പ്രതിരോധസേന

uae
  •  6 hours ago
No Image

കോലഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ ക്രൂരമർദനം; 20 ലക്ഷത്തിന്റെ നാശനഷ്ടം, ബസ് ജീവനക്കാർക്കെതിരെ കേസ്

Kerala
  •  7 hours ago
No Image

ക്യുനെറ്റ് തട്ടിപ്പ്: 11 സ്ത്രീകൾ ഉൾപ്പെടെ 32 പേർ പിടിയിൽ; കുടുങ്ങിയത് ഐടി ജീവനക്കാരും ഉദ്യോഗാർത്ഥികളും

crime
  •  7 hours ago
No Image

വായു മലിനീകരണം മുതൽ മൈക്രോപ്ലാസ്റ്റിക്സ് വരെ.. ക്യാൻസർ രോഗത്തിന്റെ വിവിധ കാരണങ്ങളും പ്രതിരോധത്തിനുള്ള വഴികളും

International
  •  7 hours ago
No Image

വെന്തുരുകുന്ന കേരളത്തിന് ആശ്വാസം; രണ്ടുദിവസത്തിനുള്ളിൽ സംസ്ഥാനത്ത് വ്യാപക മഴയെത്തും

Kerala
  •  7 hours ago
No Image

ഫലസ്തീനികളെ കൊന്നൊടുക്കാന്‍ ഇസ്‌റാഈലിന് ലൈസന്‍സ് നല്‍കിയിരിക്കുകയാണ് ലോകം; രൂക്ഷ പ്രതികരണവുമായി യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍

International
  •  7 hours ago

No Image

മത പരിവര്‍ത്തനം ചെയ്താല്‍ പട്ടികജാതി ആനുകൂല്യങ്ങള്‍ ലഭിക്കില്ല; ക്രിസ്തുമതത്തിലേക്ക് മാറിയവര്‍ക്ക് ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ തുടരാനാവില്ലെന്ന ഉത്തരവ് ശരിവച്ച് സുപ്രിം കോടതി 

National
  •  9 hours ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക മാറ്റിവച്ചു; ആസ്തി വിവരങ്ങള്‍ മറച്ചു വെച്ചു എന്ന യു.ഡി.എഫ് പരാതിയെ തുടര്‍ന്ന് 

National
  •  9 hours ago
No Image

കാൻസർ വരാതിരിക്കാൻ വെളിച്ചെണ്ണ, കീമോതെറാപ്പിക്ക് പകരം ചൂട് വെള്ളത്തിൽ നാരങ്ങാനീര്; സർക്കാർ ആശുപത്രിയിൽ വ്യാജ ഒറ്റമൂലി ചികിത്സ നടത്തിയ ഡയറ്റീഷ്യനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

crime
  •  9 hours ago
No Image

'മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ചെന്നിത്തല, കേരള രാഷ്ട്രീയത്തിലേക്ക് ഇനിയില്ല': നിലപാട് വ്യക്തമാക്കി കെ. സുധാകരന്‍

Kerala
  •  9 hours ago