യമനിൽ സഊദിയുടെ മൈൻ വേട്ട തുടരുന്നു; ഒരാഴ്ചയ്ക്കിടെ നിർവീര്യമാക്കിയത് ആയിരത്തിലധികം സ്ഫോടകവസ്തുക്കൾ
റിയാദ്: യമനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1,737 സ്ഫോടകവസ്തുക്കളാണ് സഊദി അറേബ്യയുടെ 'പ്രോജക്ട് മസാം' സംഘം വിജയകരമായി നീക്കം ചെയ്തത്. 1,732 പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കളും അഞ്ച് ആന്റി പേഴ്‌സണൽ മൈനുകളുമാണ് ഇവിടങ്ങളിൽ നിന്ന് കണ്ടെടുത്തത്. മാറിബ്, ഏദൻ, ജൗഫ്, ശബ്‌വ, തായിസ്, ഹുദൈദ തുടങ്ങി പത്തിലേറെ പ്രവിശ്യകളിൽ നിന്നായിരുന്നു മൈനുകൾ കണ്ടെത്തിയത്. 2018ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ പ്രോജക്ട് മസാം വഴി ഇതുവരെ 5,51,189 മൈനുകൾ നീക്കം ചെയ്തതായി പ്രോജക്ട് മസാം മാനേജിങ് ഡയറക്ടർ ഒസാമ അൽ ഗോസൈബി അറിയിച്ചു.
സാധാരണക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ പദ്ധതി വലിയ പങ്കാണ് വഹിച്ചത്. മൈനുകൾ കണ്ടെത്തി നശിപ്പിക്കൽ മാത്രമല്ല പദ്ധതിയിലൂടെ ചെയ്തു വരുന്നത്, മറിച്ച് പ്രാദേശിക എഞ്ചിനീയർമാർക്ക് ആധുനിക ഉപകരണങ്ങൾ നൽകുകയും മൈൻ നീക്കം ചെയ്യുന്നതിൽ അവർക്ക് പരിശീലനം നൽകുന്നതും ഇതിലുൽപ്പെടുന്നു. മൈൻ സ്ഫോടനങ്ങളിൽ പരുക്കേറ്റ യമനികൾക്ക് ആവശ്യമായ ചികിത്സയും പിന്തുണയും പദ്ധതിയിലൂടെ നൽകിവരുന്നുണ്ട്.
Saudi Arabia's Project Masam successfully cleared 1,737 explosive devices in Yemen last week, reaching a total of 551,189 mines since 2018. The initiative, led by Ousama Al-Gosaibi, focuses on securing residential areas, training local engineers, and providing medical support to victims, ensuring safety and humanitarian aid delivery across Yemen.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."