HOME
DETAILS

പോസ്റ്റൽ വോട്ടിങ് പരിഷ്‌കരണം: ആശങ്കയിൽ സർക്കാർ ജീവനക്കാർ

  
നിസാം കെ. അബ്ദുല്ല 
April 07, 2026 | 2:05 AM

concerns rise over postal voting reforms for government staff

കൽപ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാർ ജീവനക്കാരുടെ പോസ്റ്റൽ വോട്ടിംഗിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കിയ പരിഷ്‌കരണങ്ങളിൽ ആശങ്കയുമായി ജീവനക്കാർ. അതിനൊപ്പം തെരഞ്ഞെടുപ്പിന് അവസാന മണിക്കൂറുകളിൽ എത്തിയിട്ടും ഇതുവരെ വോട്ട് ചെയ്യാൻ സാധിക്കാത്തതും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരുടെ ആധിയിരട്ടിപ്പിക്കുകയാണ്. 

ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിന് ജീവനക്കാരിൽ ബഹുഭൂരിപക്ഷത്തിനും ഇതുവരെ വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ല. പോസ്റ്റലായി എത്തിയ ബാലറ്റിൽ  വോട്ട് ചെയ്ത് വോട്ടെണ്ണൽ ദിനത്തിൽ രാവിലെ എട്ടിനുള്ളിൽ കൗണ്ടിംഗ് സ്‌റ്റേഷനിൽ ഹാജരാക്കിയാലും മതിയായിരുന്നു. 

എന്നാൽ, പുതിയ പരിഷ്‌കരണത്തിൽ മണ്ഡലത്തിലെ വരണാധികാരിയുടെ ഓഫിസിൽ നിന്ന് ബാലറ്റ് പേപ്പറുമായി ഒരു ഉദ്യോഗസ്ഥൻ വോട്ട് കേന്ദ്രങ്ങളിൽ എത്തി അവിടെ നിന്ന് ജീവനക്കാരന്റെ വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പർ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഇങ്ങനെ കൊണ്ടുപോകുന്ന ബാലറ്റിന് എന്ത് സുരക്ഷയാണുണ്ടാവുകയെന്ന ചോദ്യമാണ് ജീവനക്കാർ ഉയർത്തുന്നത്. 

വോട്ട് ദുരുപയോഗം ചെയ്യപ്പെടാൻ ഏറെ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വോട്ടുകളാണ് ഇത്തരത്തിലുള്ളത്.  ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായി ജീവനക്കാർ ആശങ്കപ്പെടുന്നുണ്ട്. 

മുൻകാലങ്ങളിലെ പോസ്റ്റൽ വോട്ടിംഗാണ് അഭികാമ്യമെന്നും ഇവർ പറയുന്നു. സംസ്ഥാനത്ത് ഭൂരിഭാഗം ഇടങ്ങളിലും ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. 

വോട്ടിംഗ് സാമഗ്രികൾ സ്വീകരിക്കുന്നതിന് മുൻപ് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ വോട്ടുകൾ നഷ്ടപ്പെട്ട് പോകുമെന്ന ആശങ്ക ജീവനക്കാർക്കിടയിലുണ്ട്. പരിഹാരം കണ്ട് ആശങ്കയില്ലാതെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമുണ്ടാകണമെന്നാണ് സർക്കാർ ജീവനക്കാരുടെ ആവശ്യം.

Government employees have raised concerns over recent reforms introduced by the Election Commission in the postal voting process during the assembly elections. Delays and procedural issues have left many on election duty unable to cast their votes even in the final hours, increasing anxiety among staff tasked with ensuring the smooth conduct of polling.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ വീടിന് നേരെ ബോംബേറ്: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; വംശീയ കലാപത്തിന്റെ തുടർച്ചയെന്ന് സംശയം

latest
  •  2 hours ago
No Image

നൊമ്പരമായി സുമയ്യ; പണമില്ലാത്തതിനാല്‍ യു.എ.ഇയില്‍നിന്ന് മയ്യിത്ത് നാട്ടിലെത്തിയത് ഒരു മാസത്തിന് ശേഷം; മരണക്കിടക്കയിലും മൂന്ന് കുഞ്ഞുമക്കളെ വിളിച്ചു

uae
  •  2 hours ago
No Image

മെസി കേരളത്തിൽ എത്തി; പക്ഷേ കളിക്കാനല്ല, മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ; തിരൂരിൽ വി. അബ്ദുറഹ്മാനെതിരെ മെസിമാരെ അണിനിരത്തി യുഡിവൈഎഫ് മെ​ഗാറാലി

Kerala
  •  2 hours ago
No Image

നായയുടെ കുര കേട്ട് പേടിച്ചു; രക്ഷപ്പെടാന്‍ കിണറ്റിന് മുകളില്‍ കയറി, വഴുതി വീണത് ആറടി താഴ്ചയിലേക്ക്

Kerala
  •  2 hours ago
No Image

ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും; സർക്കാർ നിലപാട് നിർണായകം

Kerala
  •  3 hours ago
No Image

'സമയപരിധി ഇന്ന് അവസാനിക്കും, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതനിലയങ്ങളും പാലങ്ങളും തകര്‍ക്കും' ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  3 hours ago
No Image

അഡ്നോക് ഗ്യാസ് ഓഹരിയുടമകള്‍ക്ക് റെക്കോര്‍ഡ് ലാഭവിഹിതം: 3.6 ബില്യണ്‍ ഡോളര്‍ വിതരണം ചെയ്യും

uae
  •  3 hours ago
No Image

ആലുവയില്‍ ബൈക്കില്‍ ലോറിയിടിച്ച് അപകടം: യാത്രക്കാരിയായ യുവതി മരിച്ചു

Kerala
  •  3 hours ago
No Image

ശ്വാസം മുട്ടിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്; വീട്ടിലെ രഹസ്യ പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് പ്രതി

Kerala
  •  3 hours ago
No Image

വൈക്കത്ത് എല്‍.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫിസില്‍ വയോധികന്‍ മരിച്ച നിലയില്‍

Kerala
  •  4 hours ago