HOME
DETAILS

നിതിൻ രാജിൻ്റെ മരണം; പൊലിസ് അന്വേഷണവും പ്രതിസന്ധിയിൽ

  
April 13, 2026 | 2:14 AM

Nitin Rajs death Police investigation also in crisis

കണ്ണൂർ:  നിതിൻ രാജിൻ്റെ മരണത്തിൽ  പൊലിസ് അന്വേഷണവും പ്രതിസന്ധിയിൽ. നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചക്കരക്കൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാൽ, ആത്മഹത്യ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും അന്വേഷണം ഇപ്പോഴും ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച നിതിൻ രാജിന്റെ മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ ഇൻക്വസ്റ്റിന്റെയും പോസ്റ്റ്മോർട്ടത്തിന്റെയും ഭാഗമായി ചില ബന്ധുക്കളുടെയും കോളജിലെ ചില വിദ്യാർഥികളുടെയും അധികൃതരുടെയും മൊഴിയെടുത്തതല്ലാതെ വിശദമായ ഒരു അന്വേഷണത്തിലേക്ക് ചക്കരക്കൽ പൊലിസ് ഇനിയും കടന്നിട്ടില്ല. അടുത്ത ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടക്കില്ലെന്നാണ് സൂചന. വിഷു ആയതിനാൽ ഇന്നു മുതൽ 16വരെ കോളജിന് അവധി നൽകിയിരിക്കുകയാണ്. ഇതുകാരണം വിദ്യാർഥികളും ജീവനക്കാരും കാംപസിലില്ല. അതുകൊണ്ട് തന്നെ നിതിൻ രാജിന്റെ സഹപാഠികളുടെയും സംഭവസമയത്ത് കാംപസിലുണ്ടായിരുന്നവരുടെയും മൊഴിയെടുക്കുക പൊലിസിന് എളുപ്പമല്ല. അതേസമയം നിതിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ദന്തൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവരും കാംപസിലില്ല. കേസന്വേഷണത്തിന്റെ തുടർ നടപടികൾ ഭയന്ന് ഇവർ മാറിനിൽക്കുന്നതിനാൽ ഇവരെ കണ്ട് മൊഴിയെടുക്കുകയെന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. 

നിതിന് നേരിടേണ്ടി വന്ന  മാനസിക പീഡനം മറച്ചുവെക്കാൻ തുടക്കം മുതൽ കോളജ് അധികൃതർ ശ്രമിച്ചുവെന്ന ആരോപണം ബന്ധുക്കൾ ഉയർത്തുന്നുണ്ട്. വിശദമായ പൊലിസ് അന്വേഷണം നടന്നാൽ മാത്രമേ, ആത്മഹത്യാ പ്രേരണകുറ്റമടക്കം കുറ്റക്കാർക്കെതിരേ ചുമത്താൻ പറ്റൂ. കോളജിന് അവധി നൽകിയതും ആരോപണ വിധേയരായ അധ്യാപകരെ കണ്ടെത്താൻ കഴിയാത്തതും  വിശദമായ അന്വേഷണത്തിന് തടസമായിരിക്കുകയാണ്. നിതിൻ രാജിന്റെ മൊബൈൽ ഫോൺ ചക്കരക്കൽ പൊലിസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. അധ്യാപകരെ സസ്‌പെൻഡ് ചെയ്ത് കോളജ് അധികൃതർ നടത്തുന്ന ആഭ്യന്തര അന്വേഷണവും പൊലിസ് പരിശോധിക്കും. അതിനിടെ, മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഒരു മെഡിക്കൽ കോളജ് വിദ്യാർഥി ആത്മഹത്യ ചെയ്തിട്ടും മുഖ്യമന്ത്രി ഒരു അനുശോചന കുറിപ്പുപോലും പുറത്തിരിക്കാത്തതും വിമർശന വിധേയമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല, സസ്‌പെന്‍ഷൻ പുകമറ മാത്രം'

Kerala
  •  2 hours ago
No Image

പാടിയതിലേറെയ അനുഭവിച്ച വേദനകള്‍; ആശാ ഭോസ്‌ലെ

National
  •  2 hours ago
No Image

മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിച്ച് ബെന്‍ഗ്വിറിന്റെ പ്രകോപനം; അപലപിച്ച് ഫലസ്തീന്‍

International
  •  2 hours ago
No Image

ലബനാൻ ആക്രമണം തുടർന്ന് ഇസ്റാഈൽ

International
  •  2 hours ago
No Image

ഗസ്സ വംശഹത്യയ്ക്കെതിരേ ലണ്ടനില്‍ പ്രതിഷേധം; 500ലേറെ പേര്‍ അറസ്റ്റില്‍

International
  •  2 hours ago
No Image

മുല്ലപ്പെരിയാർ ജലനിരപ്പ് താഴുന്നു; തെക്കൻ തമിഴ്‌നാട് വരൾച്ചാ ഭീഷണിയിൽ

Kerala
  •  2 hours ago
No Image

മുന്നണികളുടെ ഉറക്കം കെടുത്തുന്ന ശതമാനക്കണക്കുകൾ; പോളിങ് കൂടിയാലും കുറഞ്ഞാലും ഉറപ്പില്ല

Kerala
  •  3 hours ago
No Image

അന്ന് സിദ്ധാർഥ്...ഇന്ന് നിതിൻ... ചോരയുണങ്ങാതെ...

Kerala
  •  3 hours ago
No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  10 hours ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  11 hours ago