HOME
DETAILS

നിതിൻ രാജിൻ്റെ മരണം; പൊലിസ് അന്വേഷണവും പ്രതിസന്ധിയിൽ

  
April 13, 2026 | 2:14 AM

Nitin Rajs death Police investigation also in crisis

കണ്ണൂർ:  നിതിൻ രാജിൻ്റെ മരണത്തിൽ  പൊലിസ് അന്വേഷണവും പ്രതിസന്ധിയിൽ. നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചക്കരക്കൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാൽ, ആത്മഹത്യ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും അന്വേഷണം ഇപ്പോഴും ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച നിതിൻ രാജിന്റെ മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ ഇൻക്വസ്റ്റിന്റെയും പോസ്റ്റ്മോർട്ടത്തിന്റെയും ഭാഗമായി ചില ബന്ധുക്കളുടെയും കോളജിലെ ചില വിദ്യാർഥികളുടെയും അധികൃതരുടെയും മൊഴിയെടുത്തതല്ലാതെ വിശദമായ ഒരു അന്വേഷണത്തിലേക്ക് ചക്കരക്കൽ പൊലിസ് ഇനിയും കടന്നിട്ടില്ല. അടുത്ത ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടക്കില്ലെന്നാണ് സൂചന. വിഷു ആയതിനാൽ ഇന്നു മുതൽ 16വരെ കോളജിന് അവധി നൽകിയിരിക്കുകയാണ്. ഇതുകാരണം വിദ്യാർഥികളും ജീവനക്കാരും കാംപസിലില്ല. അതുകൊണ്ട് തന്നെ നിതിൻ രാജിന്റെ സഹപാഠികളുടെയും സംഭവസമയത്ത് കാംപസിലുണ്ടായിരുന്നവരുടെയും മൊഴിയെടുക്കുക പൊലിസിന് എളുപ്പമല്ല. അതേസമയം നിതിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ദന്തൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവരും കാംപസിലില്ല. കേസന്വേഷണത്തിന്റെ തുടർ നടപടികൾ ഭയന്ന് ഇവർ മാറിനിൽക്കുന്നതിനാൽ ഇവരെ കണ്ട് മൊഴിയെടുക്കുകയെന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. 

നിതിന് നേരിടേണ്ടി വന്ന  മാനസിക പീഡനം മറച്ചുവെക്കാൻ തുടക്കം മുതൽ കോളജ് അധികൃതർ ശ്രമിച്ചുവെന്ന ആരോപണം ബന്ധുക്കൾ ഉയർത്തുന്നുണ്ട്. വിശദമായ പൊലിസ് അന്വേഷണം നടന്നാൽ മാത്രമേ, ആത്മഹത്യാ പ്രേരണകുറ്റമടക്കം കുറ്റക്കാർക്കെതിരേ ചുമത്താൻ പറ്റൂ. കോളജിന് അവധി നൽകിയതും ആരോപണ വിധേയരായ അധ്യാപകരെ കണ്ടെത്താൻ കഴിയാത്തതും  വിശദമായ അന്വേഷണത്തിന് തടസമായിരിക്കുകയാണ്. നിതിൻ രാജിന്റെ മൊബൈൽ ഫോൺ ചക്കരക്കൽ പൊലിസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. അധ്യാപകരെ സസ്‌പെൻഡ് ചെയ്ത് കോളജ് അധികൃതർ നടത്തുന്ന ആഭ്യന്തര അന്വേഷണവും പൊലിസ് പരിശോധിക്കും. അതിനിടെ, മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഒരു മെഡിക്കൽ കോളജ് വിദ്യാർഥി ആത്മഹത്യ ചെയ്തിട്ടും മുഖ്യമന്ത്രി ഒരു അനുശോചന കുറിപ്പുപോലും പുറത്തിരിക്കാത്തതും വിമർശന വിധേയമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം; മത്സ്യത്തൊഴിലാളികൾക്കും, തീരദേശവാസികൾക്കും ജാ​ഗ്രത നിർദേശം 

Kerala
  •  9 days ago
No Image

പൊന്ന് വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത; ദുബൈയിലെ സ്വർണ്ണ വില കുത്തനെ കുറഞ്ഞു

uae
  •  9 days ago
No Image

എസ്.ഐ.ആര്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന വാദം; പുതിയ ഹരജി നല്‍കാന്‍ തൃണമൂലിന് അനുമതി നല്‍കി സുപ്രീം കോടതി  

National
  •  9 days ago
No Image

മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വസതിയിൽ ഡിസിസി നേതാക്കളുടെ സന്ദർശനം; സാധാരണ സന്ദർശനമെന്ന് വിശദീകരണം

Kerala
  •  9 days ago
No Image

യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നെന്ന് വ്യാജവാർത്ത; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

uae
  •  9 days ago
No Image

ദുബൈയിൽ സൈക്കിൾ അപകടത്തിൽപ്പെട്ട് പെൺകുട്ടിക്ക് ഗുരുതര പരുക്ക്; ജാഗ്രതാനിർദ്ദേശവുമായി പൊലിസ്

uae
  •  9 days ago
No Image

മുഖ്യമന്ത്രി ആര്? പ്രഖ്യാപനം 48 മണിക്കൂറിനകം ഉണ്ടാകുമെന്ന് കെ. മുരളീധരൻ

Kerala
  •  9 days ago
No Image

സൂപ്പർമാർക്കറ്റിലെ വില കണ്ട് കണ്ണ് തള്ളണ്ട; ലാഭം എവിടെയാണെന്ന് ഇനി എഐ പറഞ്ഞുതരും

uae
  •  9 days ago
No Image

സൗഹൃദ സന്ദർശനം? മുൻമുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദർശിച്ച് വിജയ്; ആലിംഗനം ചെയ്തും ഷാൾ അണിയിച്ചും സ്വീകരണം

National
  •  9 days ago
No Image

ആലുവയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 31 പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

Kerala
  •  9 days ago