HOME
DETAILS

വനിതാ സംവരണ ബില്‍: ചരിത്രം രചിക്കാന്‍ ഒരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി; ബില്ലിന്റെ യഥാര്‍ത്ഥ ലക്ഷ്യം ജാതി സെന്‍സസ് വൈകിപ്പിക്കല്‍ -സോണിയാ ഗാന്ധി

  
Web Desk
April 13, 2026 | 9:20 AM

womens reservation bill sparks political debate between modi and sonia gandhi

ന്യൂഡല്‍ഹി: വ്യാഴാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണ ഭേദഗതി ബില്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന നാരീശക്തി വന്ദന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട തീരുമാനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നാരി ശക്തിക്കായി ചരിത്രപരമായ നീക്കം സമര്‍പ്പിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. 

അതേസമയം ബില്ലിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ യഥാര്‍ഥ ലക്ഷ്യം വനിതാ സംവരണ ഭേദഗതി ബില്ലല്ലെന്നും ജാതി സെന്‍സസ് വൈകിപ്പിക്കലാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ദ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.  സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ പദ്ധതി അതീവ അപകടകരമാണെന്നാണ് നിലവില്‍ പുറത്തുവരുന്ന അനൗദ്യോഗിക വിവരങ്ങള്‍  കാണിക്കുന്നത്. ഇത് ഭരണഘടനയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്- സോണിയ ഗാന്ധി ആരോപിച്ചു.

തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ നിയമസഭാ ത്വരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇത്തരമൊരു സമ്മേളനം വിളിച്ചുചേര്‍ക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്നും അവര്‍ വിമര്‍ശനമുയര്‍ത്തി. 

രാഷ്ട്രീയമായ തുല്യത പാലിച്ചാണ് ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ അവര്‍  കുടുംബാസൂത്രണം വിജയകരമായി നടപ്പാക്കിയവര്‍ക്കും ചെറിയ സംസ്ഥാനങ്ങള്‍ക്കും ദോഷകരമായ തരത്തിലാവരുതെന്നും കൂട്ടിച്ചേര്‍ത്തു. മണ്ഡലങ്ങളുടെ ആനുപാതിക വര്‍ധനവ് അവര്‍ക്കുള്ള സ്വാധീനം നഷ്ടപ്പെടുത്താനിടയാക്കുമെന്നും  അവര്‍ പറഞ്ഞു.

the women’s reservation bill has triggered a sharp political exchange, with Narendra Modi calling it a historic step, while Sonia Gandhi alleged that its real intent is to delay the caste census. the debate reflects broader tensions over representation, electoral strategy, and social justice in india.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹംഗറിയില്‍ രാഷ്ട്രീയ അട്ടിമറി; 16 വര്‍ഷത്തെ ഓര്‍ബന്‍ ഭരണത്തിന് അന്ത്യം കുറിച്ച് പീറ്റര്‍ മഗ്യാര്‍

International
  •  19 minutes ago
No Image

Political Upheaval in Hungary: Péter Magyar Ends Orbán’s 16-Year Rule

International
  •  20 minutes ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കെ.പി ശങ്കരദാസിന് ജാമ്യം; കേസിലെ എല്ലാ പ്രതികളും പുറത്ത് 

Kerala
  •  an hour ago
No Image

മാവേലിക്കരയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ഹോര്‍മുസ് തുറക്കണം. അതിനായി ഇറാനെതിരായ നാവിക ഉപരോധത്തെ പിന്തുണക്കില്ലെന്ന് യു.കെ; തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുതെന്നും ട്രംപിനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി 

International
  •  an hour ago
No Image

ആഴിമല കടല്‍തീരത്തെ പാറപ്പുറത്തു നിന്ന് സെല്‍ഫി എടുക്കവെ തിരയടിയേറ്റ് കടലില്‍ വീണ് യുവാവ് മരിച്ചു

Kerala
  •  2 hours ago
No Image

'നെതന്യാഹു ആധുനിക കാലത്തെ ഹിറ്റ്‌ലര്‍, രക്തക്കൊതിയന്‍'  രൂക്ഷ വിമര്‍ശനവുമായി ഉര്‍ദുഗാന്‍; ഇസ്‌റാഈലില്‍ സൈനിക ഇടപെടലിന് മടിക്കില്ലെന്ന് മുന്നറിയിപ്പ് 

International
  •  2 hours ago
No Image

പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 hours ago
No Image

മതം ചോദിക്കലും ബോഡി ഷെയിമിങും സ്ഥിരം ശൈലി;  ആണ്‍കുട്ടികളെകൊണ്ട് പെണ്‍കുട്ടികളെ തല്ലിക്കും; ഡോ റാമിനെതിരെ വിദ്യാര്‍ഥികള്‍

Kerala
  •  2 hours ago
No Image

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്

Kerala
  •  4 hours ago