ആഗോളതലത്തിൽ വീണ്ടും ഒന്നാമത്; ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബൈ
ദുബൈ: അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി നിലനിർത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB). 2025-ലെ കണക്കുകൾ പ്രകാരം അന്താരാഷ്ട്ര തലത്തിൽ ദുബൈ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ലണ്ടൻ ഹീത്രോ, ഇഞ്ചിയോൺ വിമാനത്താവളങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (ACI) പുറത്തുവിട്ട 2025-ലെ ഏറ്റവും പുതിയ ആഗോള റാങ്കിംഗിലാണ് ദുബൈ ഒന്നാം സ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദുബൈ എയർപോർട്ടിലൂടെ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ൽ മാത്രം ഏകദേശം 9.52 കോടി യാത്രക്കാരെയാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇതോടെ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്താനും ദുബൈക്ക് സാധിച്ചു. ഈ പട്ടികയിൽ അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളം മാത്രമാണ് ദുബൈയ്ക്ക് മുന്നിലുള്ളത്.
ആഗോളതലത്തിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 5.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയ വർഷമായിരുന്നു ഇത്. ഗൾഫ് മേഖലയിലൂടെയുള്ള ദീർഘദൂര യാത്രാ ആവശ്യങ്ങൾ വർദ്ധിച്ചതും ഏഷ്യ-പസഫിക് മേഖലയിൽ നിന്നുള്ള വിമാന ഗതാഗതം സജീവമായതും ദുബൈയുടെ കുതിപ്പിന് കരുത്തേകി. വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം 10 കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവള അധികൃതർ.
വളർച്ചയുടെ കാരണങ്ങൾ
ഗൾഫ് മേഖലയിലൂടെയുള്ള ദീർഘദൂര യാത്രാ ആവശ്യങ്ങൾ വർദ്ധിച്ചതും ടൂറിസം മേഖലയിലെ ഉണർവുമാണ് ദുബായുടെ ഈ കുതിപ്പിന് പിന്നിലെ പ്രധാന ഘടകങ്ങൾ. വിമാന ഇന്ധന വിലയിലുണ്ടായ കുറവും ഏഷ്യ-പസഫിക് മേഖലയിൽ നിന്നുള്ള യാത്രക്കാരുടെ വർദ്ധനവും വിമാനയാത്രയ്ക്ക് കരുത്തേകി.
യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമ്പോഴും വിമാന വിതരണത്തിലെ കാലതാമസം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂലം വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വരുന്നത് തുടങ്ങിയ വെല്ലുവിളികൾ വ്യോമയാന മേഖല നേരിടുന്നുണ്ട്. എന്നിരുന്നാലും, വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം 10 കോടി കടക്കുമെന്നാണ് ദുബൈ വിമാനത്താവള അധികൃതരുടെ പ്രതീക്ഷ.
dubai international airport tops global rankings once again as the busiest international airport, highlighting its strong connectivity, passenger growth, and role as a major global aviation hub.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."