'അത് വ്യോമപാത അടച്ചതല്ല'; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി ഖത്തർ സിവിൽ ഏവിയേഷൻ
ദോഹ: ഖത്തറിന്റെ വ്യോമപാത അടച്ചതായും വിമാന സർവീസുകൾ നിർത്തിവെച്ചതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തർ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് (GACA) ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്.
നിലവിൽ പുറപ്പെടുവിച്ചിട്ടുള്ള നോട്ടാം (NOTAM - വിമാന സർവീസുകൾക്കുള്ള ഔദ്യോഗിക അറിയിപ്പ്) ബദൽ വ്യോമപാതകൾ നിശ്ചയിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വിമാന സർവീസുകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായി തുടരുന്ന ഉറപ്പാക്കാനാണ് ഈ നടപടി.
രാജ്യാന്തര മാനദണ്ഡങ്ങളും വ്യോമയാന നിയമങ്ങളും പാലിച്ചാണ് എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുള്ളതെന്നും നിലവിലെ വിമാന സർവീസുകൾ തടസ്സമില്ലാതെ സാധാരണ നിലയിൽ തന്നെ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പ്
ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ഇത്തരം തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വാർത്തകൾക്കായി ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.
English summary : The General Authority of Civil Aviation (GACA) of Qatar has clarified that reports circulating on social media about the closure of Qatar’s airspace or suspension of flights are inaccurate.
The current aeronautical notice (NOTAM) is intended to designate alternative air routes, ensuring the continuity of air navigation services at the highest levels of safety and efficiency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."