HOME
DETAILS

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു പ്രതിസന്ധിയിൽ: തുണികെട്ടി മറച്ച വാർഡുകളിൽ രോഗികൾ; ആശങ്കയറിയിച്ച് സർജറി വിഭാഗം മേധാവി

  
Web Desk
April 17, 2026 | 5:43 AM

thiruvananthapuram medical college icu crisis patients in wards partitioned with cloth surgery dept head expresses concern

തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐ.സി.യു സംവിധാനം പുനഃസ്ഥാപിക്കാത്തത് ഗുരുതര പ്രതിസന്ധിയിലേക്ക്. മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീപിടുത്തത്തെത്തുടർന്ന് മാറ്റിയ രോഗികൾ ഇപ്പോഴും തുണികെട്ടി മറച്ച താൽക്കാലിക ഐ.സി.യുകളിലാണ് കഴിയുന്നത്. സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി.

ശാസ്ത്രീയമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ വെറും തുണികൊണ്ട് മറച്ച താൽക്കാലിക സംവിധാനത്തിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങൾ വേണ്ട ഐ.സി.യു വാർഡുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് രോഗികൾക്ക് വലിയ രീതിയിലുള്ള അണുബാധയ്ക്കും സുരക്ഷാ ഭീഷണിക്കും കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. മാർച്ച് 17-നായിരുന്നു മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. അന്ന് മാറ്റിയ രോഗികളാണ് ഇപ്പോഴും ദുരിതാവസ്ഥയിൽ തുടരുന്നത്.

രോഗികളുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തിൽ ശരിയായ ചികിത്സാ സൗകര്യം ഉറപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്ന് ജനറൽ സർജറി വിഭാഗം മേധാവി അറിയിച്ചു

ആശുപത്രി അധികൃതർ ഐ.സി.യു ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് അറിയിക്കുന്നുണ്ടെങ്കിലും, നവീകരണ പ്രവർത്തനങ്ങളിലെ കാലതാമസം രോഗികളുടെ ജീവൻ പണയപ്പെടുത്തുന്ന രീതിയിലേക്കാണ് നീങ്ങുന്നത്. സാധാരണക്കാരായ നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന സ്ഥാപനത്തിലെ ഈ അനാസ്ഥയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

 

Over a month after a fire broke out at the Thiruvananthapuram Medical College's multi-super specialty block, the facility is facing a severe ICU crisis. Critically ill patients are currently being treated in temporary units partitioned only by cloth sheets, raising serious concerns over safety and infection control.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  6 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  6 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  6 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  6 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  6 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  6 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  6 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  6 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  6 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  6 days ago