കുവൈത്തിൽ ക്രിപ്‌റ്റോകറൻസി തട്ടിപ്പ്; വയോധികനെ കബളിപ്പിച്ച സംഘത്തിന് 10 വർഷം തടവും ലക്ഷങ്ങൾ പിഴയും ചുമത്തി
കുവൈത്ത് സിറ്റി: ക്രിപ്‌റ്റോകറൻസി, സ്വർണ്ണ വ്യാപാരം എന്നിവയുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. തടവുശിക്ഷയ്ക്ക് പുറമെ, ഇരയിൽ നിന്ന് തട്ടിയെടുത്ത 157,000 കുവൈത്ത് ദിനാർ പിഴയായും പ്രതികൾ ഒടുക്കണം.
ക്രിപ്‌റ്റോകറൻസിയിലും സ്വർണ്ണത്തിലും നിക്ഷേപിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് വൻ ലാഭം നേടാമെന്ന് വ്യാജ പരസ്യങ്ങളിലൂടെയാണ് പ്രതികൾ പ്രചരിപ്പിച്ചത്. ഈ വാഗ്ദാനങ്ങളിൽ ആകൃഷ്ടനായ വയോധികനായ ഒരു കുവൈത്ത് പൗരൻ, വലിയ വരുമാനം പ്രതീക്ഷിച്ച് വൻതുക കടം വാങ്ങി നിക്ഷേപിക്കുകയായിരുന്നു. എന്നാൽ പണം കൈമാറിക്കഴിഞ്ഞപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട വിവരം ഇയാൾ അറിയുന്നത്.
പ്രതികൾ പണം കൈക്കലാക്കിയതല്ലാതെ യാതൊരു വിധ നിക്ഷേപങ്ങളും നടത്തിയിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇരയുടെ പരാതിയെ തുടർന്ന് അധികൃതർ പ്രതികളെ അറസ്റ്റ് ചെയ്യുകയും വിചാരണയ്ക്ക് ശേഷം ശിക്ഷ വിധിക്കുകയുമായിരുന്നു.
a kuwait court has sentenced a gang to 10 years in prison and imposed heavy fines for a cryptocurrency scam targeting an elderly victim. the case highlights rising digital fraud risks and authorities’ strict action against cybercrime to protect residents and financial security in kuwait.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."