വ്യാജ ഹജ്ജ് പരസ്യം; തട്ടിപ്പ് നടത്തിയ ഈജിപ്ഷ്യൻ പൗരൻ അറസ്റ്റിൽ
മക്ക: പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശന അനുമതി പത്രങ്ങളും ഹജ്ജ് സേവനങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പ് നടത്തിയ ഈജിപ്ഷ്യൻ പൗരൻ പിടിയിൽ. മക്ക പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹജ്ജുമായി ബന്ധപ്പെട്ട് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ നൽകി ആളുകളെ കബളിപ്പിച്ചതിനാണ് നടപടി.
അറസ്റ്റ് ചെയ്ത പ്രതിയെ പ്രാഥമിക നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വരും ദിവസങ്ങളിൽ ഹജ്ജ് തീർത്ഥാടനം ആരംഭിക്കാനിരിക്കെ, ഇത്തരം തട്ടിപ്പുകൾക്കെതിരെ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഔദ്യോഗിക അനുമതിയില്ലാത്ത ഹജ്ജ് സേവനങ്ങളെ വിശ്വസിക്കരുതെന്നും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും പബ്ലിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു. നിയമലംഘനങ്ങളെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടാൽ 911, 999 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.
authorities have arrested an egyptian national for running a fake hajj advertisement scam targeting unsuspecting victims. the fraudulent campaign misled people with false pilgrimage offers, prompting swift action. officials have warned the public to verify hajj services and avoid falling victim to similar online and travel-related scams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."