HOME
DETAILS

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

  
Web Desk
April 22, 2026 | 2:16 AM

Mundathikkode fireworks disaster search begins with cadaver dogs for remains

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. അപകടസ്ഥലത്ത് കൂടുതൽ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള വിപുലമായ പരിശോധന ഇന്ന് രാവിലെ ആരംഭിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കോപ്പ് നിർമ്മാണശാലയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

അപകടസ്ഥലത്ത് ശരീരഭാഗങ്ങൾ ചിതറിക്കിടക്കാൻ സാധ്യതയുള്ളതിനാൽ ഡ്രോൺ പരിശോധനയ്ക്ക് പുറമെയാണ് വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളെ എത്തിച്ചത്. നിലവിൽ 23 ഓളം മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവ തിരിച്ചറിയുന്നതിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിൽ നിന്നുള്ള വിദഗ്ധർ എത്തി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

മരിച്ചവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞെങ്കിലും ചില മൃതദേഹങ്ങളുടെ കാര്യത്തിൽ അവകാശവാദവുമായി ഒന്നിലധികം കുടുംബങ്ങൾ എത്തിയതോടെ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. തിരിച്ചറിഞ്ഞ മൂന്ന് പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യന്റെ മൃതദേഹമെന്ന് കരുതിയത് വിഷ്ണുവിന്റേതാണെന്ന് മറ്റൊരു ബന്ധു അവകാശപ്പെട്ടതോടെ ഈ മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്താൻ കളക്ടർ ഉത്തരവിട്ടു. നിലവിൽ 11 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കൾ ഇന്ന് മെഡിക്കൽ കോളേജ് സന്ദർശിച്ച് പരുക്കേറ്റവരുടെ വിവരങ്ങൾ തേടും. പാലക്കാട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘവും തൃശ്ശൂരിലെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണവും അപകടസമയത്ത് കൃത്യം എത്രപേർ സ്ഥലത്തുണ്ടായിരുന്നു എന്നതും സംബന്ധിച്ച് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി 'അൽഹിന്ദ്' വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  3 hours ago
No Image

വാല്‍പ്പാറ അപകടം: ട്രാവലര്‍ ഡ്രൈവറുടെ ആരോഗ്യ നിലയില്‍ പുരോഗതി

Kerala
  •  3 hours ago
No Image

വെസ്റ്റ് ഇൻഡീസ് പേസറുടെ ബൗൺസർ ബാറ്ററുടെ ഹെൽമെറ്റ് തകർത്തു! വിഖ്യാത സ്റ്റേഡിയത്തിൽ ചോരപ്പുഴ ഒഴുകും മുൻപേ കളി നിർത്തി; നടുങ്ങി ക്രിക്കറ്റ് ലോകം

Cricket
  •  3 hours ago
No Image

തൃശൂരിലെ വെടിക്കെട്ട് പുരകളില്‍ പരിശോധന; നിര്‍ദേശം നല്‍കി കലക്ടര്‍

Kerala
  •  3 hours ago
No Image

ഏത് പിടികിട്ടാപ്പുള്ളിയും ഹംഗറിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യും, അത് നെതന്യാഹുവായാലും; നിയുക്ത പ്രധാനമന്ത്രി പീറ്റർ മഗ്യാർ

International
  •  4 hours ago
No Image

വീട്ടിനുള്ളില്‍ നിന്ന് പാമ്പുകടിയേറ്റ സംഭവം: അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, മാതാപിതാക്കളുമായി സംസാരിച്ചു

Kerala
  •  4 hours ago
No Image

'ഗെറ്റ് ഔട്ട് ഹിയർ... റോഡിലെ ഗുണ്ടായിസം വേണ്ട'; ബിജെപി മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് യുവതി; വീഡിയോ വൈറൽ

National
  •  4 hours ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം: ഫര്‍മാനെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം

Kerala
  •  4 hours ago
No Image

ലോഡ്ജ് കേന്ദ്രീകരിച്ച് രാസലഹരി വില്പന; കോഴിക്കോട്ട് യുവതിയടക്കം മൂന്ന് പേർ 108 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

crime
  •  4 hours ago
No Image

ദുബൈ വാടക വിപണിയിലേക്ക് 43,000 പുതിയ വീടുകൾ കൂടി; വാടക കുറഞ്ഞേക്കുമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ

uae
  •  4 hours ago