HOME
DETAILS

ഇത് അമേരിക്കയുടെ കൊടും ചതി; അഭയം തേടിയെത്തിയ അഫ്ഗാനികളെ കോംഗോയിലേക്ക് തള്ളാൻ ട്രംപ് ഭരണകൂടം

  
April 22, 2026 | 11:31 AM

trump administration afghan refugees congo resettlement controversy qatar camp

വാഷിംഗ്ടൺ: അഫ്ഗാനിസ്താനിൽ താലിബാനെതിരായ പോരാട്ടത്തിൽ അമേരിക്കൻ സൈന്യത്തെ സഹായിച്ച അഫ്ഗാൻ പൗരന്മാരോട് കടുത്ത അവഗണനയുമായി ഡോണാൾഡ് ട്രംപ് ഭരണകൂടം. നിലവിൽ ഖത്തറിലെ താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്ന അഫ്ഗാനികളെ അമേരിക്കയിൽ പുനരധിവസിപ്പിക്കുന്നതിന് പകരം, ആഭ്യന്തര സംഘർഷം രൂക്ഷമായ ആഫ്രിക്കൻ രാജ്യമായ കോംഗോയിലേക്ക് അയക്കാൻ നീക്കം നടക്കുന്നു. ന്യൂയോർക്ക് ടൈംസാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.

താലിബാൻ്റെ കണ്ണിലെ കരടായ ഇവരോട് ഒന്നുകിൽ കോംഗോയിലേക്ക് പോകുക, അല്ലെങ്കിൽ മരണമുറപ്പായ അഫ്ഗാനിസ്താനിലേക്ക് തിരിച്ചുപോവുക എന്ന കടുത്ത നിബന്ധനയാണ് യുഎസ് മുന്നോട്ടുവെക്കുന്നത്.

വാഗ്ദാനം ലംഘിച്ച് അമേരിക്ക

2021-ൽ താലിബാൻ അധികാരം പിടിച്ചപ്പോൾ യുഎസ് സൈന്യം നേരിട്ട് രക്ഷപ്പെടുത്തിയവരാണ് ഈ അഫ്ഗാനികൾ. അമേരിക്കൻ സൈന്യത്തിന് വേണ്ടി പരിഭാഷകരായും സ്പെഷ്യൽ ഫോഴ്സ് അംഗങ്ങളായും പ്രവർത്തിച്ചവരാണിവർ. സുരക്ഷാ പരിശോധനകൾക്ക് ശേഷം അമേരിക്കയിൽ സ്ഥിരതാമസം അനുവദിക്കുമെന്ന വാഗ്ദാനത്തിലാണ് ഇവരെ ഖത്തറിലെ ക്യാമ്പ് അസ് സെയ്‌ലിയയിൽ എത്തിച്ചത്.

എന്നാൽ ട്രംപ് അധികാരമേറ്റതോടെ കുടിയേറ്റ നയങ്ങളിൽ വരുത്തിയ മാറ്റം ഇവരുടെ ജീവിതം വഴിമുട്ടിച്ചു. നിലവിൽ 400 കുട്ടികളടക്കം 1,100-ഓളം അഫ്ഗാനികളാണ് ഖത്തറിൽ ദുരിതജീവിതം നയിക്കുന്നത്. കഴിഞ്ഞ വർഷം വാഷിംഗ്ടണിലുണ്ടായ ഒരു വെടിവെപ്പിനെത്തുടർന്ന് അഫ്ഗാനികൾക്കുള്ള പ്രത്യേക വിസ പദ്ധതി ട്രംപ് മരവിപ്പിക്കുകയായിരുന്നു.

എന്തിനാണ് കോംഗോ?

ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് കോംഗോ. 6 ലക്ഷത്തിലധികം അഭയാർത്ഥികൾ നിലവിൽ അവിടെയുണ്ട്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ ഇവരെ സ്വീകരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് ട്രംപ് ഭരണകൂടം കോംഗോയുമായി ചർച്ച തുടങ്ങിയത്.

നാടുകടത്തപ്പെടുന്ന കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിന് പകരമായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിക്ക് 50 മില്യൺ ഡോളർ നൽകാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്.റുവാണ്ടയുമായുള്ള സംഘർഷം നിലനിൽക്കുന്ന കോംഗോയിൽ തങ്ങൾക്ക് എന്ത് സുരക്ഷ ലഭിക്കുമെന്നാണ് അഫ്ഗാനികളുടെ ചോദ്യം.

'ഇത് കൊടും ചതി'; പ്രതിഷേധം ശക്തം

സന്നദ്ധ സംഘടനകളും മുൻ നയതന്ത്രജ്ഞരും അമേരിക്കയുടെ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്."കൂടെ നിന്നവരെ അമേരിക്ക ഇത്തരത്തിൽ ചതിക്കുകയാണെങ്കിൽ, ഇനി ആര് അമേരിക്കയ്ക്ക് വേണ്ടി പോരാടും?" എന്ന് മുൻ നയതന്ത്രജ്ഞ റീന അമീരി  ചോദിക്കുന്നു.

"ലോകത്തിലെ ഒന്നാം നമ്പർ അഭയാർത്ഥി പ്രതിസന്ധിയിൽ നിന്ന് രണ്ടാം നമ്പർ പ്രതിസന്ധിയിലേക്ക് ആരെങ്കിലും പോകുമോ?" എന്നാണ് അഫ്ഗാൻ ഇവാക് പ്രസിഡന്റ് ഷോൺ വാൻഡിവർ ചോദിക്കുന്നത്. സ്വന്തം ജീവൻ പണയപ്പെടുത്തി അമേരിക്കയെ സഹായിച്ചവരെ നരകതുല്യമായ സാഹചര്യത്തിലേക്ക് തള്ളിവിടുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ സർക്കാർ ആശുപത്രികളിലും ഇനി ഇൻഷുറൻസ് സ്വീകരിക്കും; എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെ നിർണ്ണായക പ്രഖ്യാപനം

uae
  •  15 minutes ago
No Image

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്

Kerala
  •  20 minutes ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി 'അൽഹിന്ദ്' വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  30 minutes ago
No Image

വാല്‍പ്പാറ അപകടം: ട്രാവലര്‍ ഡ്രൈവറുടെ ആരോഗ്യ നിലയില്‍ പുരോഗതി

Kerala
  •  40 minutes ago
No Image

വെസ്റ്റ് ഇൻഡീസ് പേസറുടെ ബൗൺസർ ബാറ്ററുടെ ഹെൽമെറ്റ് തകർത്തു! വിഖ്യാത സ്റ്റേഡിയത്തിൽ ചോരപ്പുഴ ഒഴുകും മുൻപേ കളി നിർത്തി; നടുങ്ങി ക്രിക്കറ്റ് ലോകം

Cricket
  •  an hour ago
No Image

തൃശൂരിലെ വെടിക്കെട്ട് പുരകളില്‍ പരിശോധന; നിര്‍ദേശം നല്‍കി കലക്ടര്‍

Kerala
  •  an hour ago
No Image

ഏത് പിടികിട്ടാപ്പുള്ളിയും ഹംഗറിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യും, അത് നെതന്യാഹുവായാലും; നിയുക്ത പ്രധാനമന്ത്രി പീറ്റർ മഗ്യാർ

International
  •  an hour ago
No Image

വീട്ടിനുള്ളില്‍ നിന്ന് പാമ്പുകടിയേറ്റ സംഭവം: അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, മാതാപിതാക്കളുമായി സംസാരിച്ചു

Kerala
  •  an hour ago
No Image

'ഗെറ്റ് ഔട്ട് ഹിയർ... റോഡിലെ ഗുണ്ടായിസം വേണ്ട'; ബിജെപി മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് യുവതി; വീഡിയോ വൈറൽ

National
  •  2 hours ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം: ഫര്‍മാനെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം

Kerala
  •  2 hours ago