HOME
DETAILS

പശ്ചിമ ബംഗാളിൽ അർദ്ധരാത്രിയിൽ നാടകീയ രംഗങ്ങൾ; ഇവിഎം സ്ട്രോങ് റൂം വിവാദത്തിൽ മമതയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

  
May 01, 2026 | 1:10 AM

dramatic scenes at midnight in west bengal election commission against mamata over evm strong room controversy

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊൽക്കത്തയിൽ അർദ്ധരാത്രിയിലും നാടകീയ സംഭവങ്ങൾ. വോട്ടിങ് യന്ത്രങ്ങൾ (EVM) സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും (TMC) പ്രതിപക്ഷമായ ബിജെപിയും തമ്മിൽ കടുത്ത തർക്കമാണ് ഉടലെടുത്തത്. മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് സ്ഥലത്തെത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി.

ടിഎംസിയുടെ ആരോപണവും മമതയുടെ ഇടപെടലും:

 ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങൾ അനുവാദമില്ലാതെ തുറന്നെന്നും കൃത്രിമം നടന്നെന്നും ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ഇതിനുപിന്നാലെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് സൗത്ത് കൊൽക്കത്തയിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ് റൂമിൽ എത്തി പ്രതിഷേധത്തിന് നേതൃത്വം നൽകി. വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ ബിജെപി പദ്ധതിയിടുന്നതായി ആരോപിച്ച അവർ, വോട്ടെണ്ണൽ വരെ സ്ട്രോങ് റൂമുകൾക്ക് കാവലിരിക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി.

ബിജെപിയുടെ പ്രതിഷേധം: 

ഭവാനിപുരിലെ കൗണ്ടിങ് സെന്ററിന് മുന്നിൽ മമത എത്തിയതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നുണ്ടെന്നും അത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മമത എന്തും ചെയ്യാൻ മടിക്കില്ലെന്ന് ആരോപിച്ച ബിജെപി നേതാക്കൾ, വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ സ്ട്രോങ് റൂമുകൾക്ക് കാവൽ നിൽക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം: 

തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും തള്ളി. പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കുന്ന നടപടിയാണ് സ്ട്രോങ് റൂമിൽ നടന്നതെന്നും, ഇത് രാഷ്ട്രീയ പാർട്ടികളെ മുൻകൂട്ടി അറിയിച്ചിരുന്നതാണെന്നും ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ അഗർവാൾ അർദ്ധരാത്രി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ ഒന്നും തന്നെ തുറന്നിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

കർശന മുന്നറിയിപ്പ്: 

കൊൽക്കത്ത നോർത്തിലെ 7 മണ്ഡലങ്ങളിലെ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് മമത ബാനർജി പോകാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകി. അവർ അവിടെ സ്ഥാനാർത്ഥിയല്ലെന്നും, ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.

വോട്ടെണ്ണലിന് മുന്നോടിയായി സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയെങ്കിലും, ഇവിഎം സുരക്ഷയെച്ചൊല്ലിയുള്ള തർക്കങ്ങൾ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസ അധ്യാപകന്റെ മരണം: കൊലപാതക ആരോപണത്തിൽ ഉറച്ച് കുടുംബം; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

National
  •  8 hours ago
No Image

സംസ്ഥാനത്ത് പലയിടത്തും വേനൽമഴയും കാറ്റും; അട്ടപ്പാടിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് യുവതി മരിച്ചു

Kerala
  •  8 hours ago
No Image

കാസർകോട് പൊലിസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

Kerala
  •  9 hours ago
No Image

ബം​ഗാളിൽ വോട്ടെണ്ണലിന് മുന്നോടിയായി നാടകീയ നീക്കങ്ങൾ; ബാലറ്റ് പെട്ടികൾ തുറന്നുവെന്ന് തൃണമൂൽ;സ്ട്രോങ് റൂമിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടു

National
  •  9 hours ago
No Image

"ദുബൈയുടെ ആത്മാവ് കുടികൊള്ളുന്നത് അവിടുത്തെ ജനങ്ങളിൽ"; ശൈഖ് ഹംദാന്റെ സന്ദേശം ഏറ്റെടുത്ത് ലോകം; നന്ദി പ്രവാഹവുമായി പ്രവാസികൾ

uae
  •  9 hours ago
No Image

ദുബൈ മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം; മെയ് മാസത്തിൽ സന്ദർശകർക്കായി വൻ ഇളവുകൾ

uae
  •  9 hours ago
No Image

ഋഷഭ് പന്ത് പുറത്തേക്ക്? ഏകദിന ടീമിലേക്ക് സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

Kerala
  •  9 hours ago
No Image

വിവാഹവാഗ്ദാനം നൽകി മാട്രിമോണിയൽ സൈറ്റിലൂടെ തട്ടിപ്പ്: രാമനാട്ടുകര സ്വദേശിക്ക് നഷ്ടമായത് 34 ലക്ഷം രൂപ; യുവതിക്കായി തിരച്ചിൽ

Kerala
  •  10 hours ago
No Image

യുഎഇയിൽ വൻ ആയുധവേട്ട: 15 മില്യൺ ഡോളറിന്റെ ആയുധക്കടത്ത് തകർത്തു; 13 പേർ പിടിയിൽ

uae
  •  10 hours ago
No Image

കോഴിക്കോട് ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ല; പൊലിസ് തിരച്ചിൽ ആരംഭിച്ചു

Kerala
  •  10 hours ago