ഗൾഫ് സംഘർഷം ഒട്ടും ബാധിച്ചില്ല; റെക്കോർഡുകൾ തകർത്ത് എമിറേറ്റ്‌സ്; ചരിത്രത്തിലെ വൻ ലാഭം
ദുബൈ: ആഗോള വ്യോമയാന വിപണിയിലെ വെല്ലുവിളികളെ കാറ്റിൽപറത്തി എമിറേറ്റ്‌സ് ഗ്രൂപ്പിന് ചരിത്ര വിജയം. 2024-25 സാമ്പത്തിക വർഷത്തിൽ ഗ്രൂപ്പിന്റെ ലാഭത്തിലും വരുമാനത്തിലും സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്. നികുതിക്ക് മുമ്പുള്ള ലാഭം 18 ശതമാനം വർധിച്ച് 2,270 കോടി ദിർഹത്തിലെത്തി- 620 കോടി ഡോളർ.
യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധനവും ചരക്ക് നീക്കത്തിലെ കുതിച്ചുചാട്ടവുമാണ് എമിറേറ്റ്‌സിനെ ഈ സുവർണ്ണ നേട്ടത്തിലേക്ക് നയിച്ചത്. ഗ്രൂപ്പിന്റെ മൊത്തം വരുമാനം ആറ് ശതമാനം വർധിച്ച് 14,540 കോടി ദിർഹമായി ഉയർന്നു.
യാത്രാ സൗകര്യങ്ങളിലെ ഗുണനിലവാരവും ആഗോളതലത്തിൽ വർധിച്ചുവരുന്ന ആവശ്യകതയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ലാഭകരമായ ഏവിയേഷൻ ഗ്രൂപ്പ് എന്ന പദവി ഇതോടെ എമിറേറ്റ്‌സ് കൂടുതൽ ഭദ്രമാക്കി.
കൊയ്തത് വൻ നേട്ടം
* എമിറേറ്റ്‌സ് എയർലൈൻ മാത്രം 2,120 കോടി ദിർഹം ലാഭമുണ്ടാക്കി (20% വർധനവ്).
* കഴിഞ്ഞ വർഷം വിമാനം കയറിയത് 5.37 കോടി പേർ.
* സർവീസുകൾ മെച്ചപ്പെടുത്താനും പുതിയ വിമാനങ്ങൾക്കുമായി 1,400 കോടി ദിർഹം ചെലവിട്ടു.
* ജീവനക്കാരുടെ എണ്ണം ഒമ്പത് ശതമാനം വർധിച്ച് 1.21 ലക്ഷമായി.
English summary : Emirates follows an April-to-March financial year, with the latest results covering the 12 months to March 31, 2026.
The Group recorded an EBITDA of Dh41.1 billion, reflecting its strong operating profitability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."