ദത്തുപുത്രിയെയും സഹോദരിയെയും പീഡിപ്പിച്ച സംഭവം: പ്രതിക്ക് 44 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തലശ്ശേരി പോക്സോ കോടതി
തലശ്ശേരി: ദത്തെടുത്ത പെൺകുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 44 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ മാങ്ങാട്ടിടം കണ്ടംകുന്ന് സ്വദേശി സി.ജി. ശശികുമാറിനെയാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 44 വർഷം തടവിനു പുറമെ 1,04,000 രൂപ പിഴയായും ഒടുക്കണം.
ഇതേ പെൺകുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഏഴ് വർഷം തടവും 15,000 രൂപ പിഴയും പ്രതിക്ക് പ്രത്യേകമായി വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി 44 വർഷം തടവിൽ കഴിയേണ്ടി വരും.
2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം സംരക്ഷണയിലുണ്ടായിരുന്ന ദത്തുപുത്രിയെയും സഹോദരിയെയും പ്രതി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. കുട്ടികളുടെ സംരക്ഷകനായിരിക്കേണ്ട വ്യക്തിയിൽ നിന്ന് ഉണ്ടായ ഈ ക്രൂരത അതീവ ഗൗരവത്തോടെയാണ് കോടതി കണ്ടത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടി വരും.
A Thalassery POCSO court has sentenced a man to 44 years of rigorous imprisonment for sexually abusing his adopted daughter and attempting to molest her sister. The convict, identified as C.G. Sashikumar from Mangattidam, Kannur, was also ordered to pay a fine of ₹1,04,000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."