'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ
വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ഇരുരാജ്യങ്ങളും സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് വെടിനിർത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളുടെ ആദ്യപടിയാണ് ഈ തീരുമാനമെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്‌കിയും വ്യക്തമാക്കി.
രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ വിജയം ആഘോഷിക്കുന്ന 'വിജയദിനത്തിന്റെ' (Victory Day) പശ്ചാത്തലത്തിലാണ് ഈ താൽക്കാലിക വെടിനിർത്തൽ. ഈ കാലയളവിൽ ഇരുരാജ്യങ്ങളും 1,000 തടവുകാരെ വീതം പരസ്പരം കൈമാറും. റഷ്യ നേരത്തെ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ വെടിനിർത്തൽ, ട്രംപിൻ്റെ ഇടപെടലോടെ മൂന്ന് ദിവസത്തെ ഔദ്യോഗിക കരാറായി മാറുകയായിരുന്നു. അതേസമയം, തൻ്റെ നേരിട്ടുള്ള അഭ്യർത്ഥന മാനിച്ചാണ് ഇരുരാജ്യങ്ങളും ഈ തീരുമാനമെടുത്തതെന്നാണ് ട്രംപിന്റെ അവകാശവാദം.
U.S. President Donald Trump has announced that Russia and Ukraine have agreed to a temporary three-day ceasefire in the ongoing war. The announcement was made through his social media platform, Truth Social. The ceasefire is scheduled to take effect from Saturday through Monday. Volodymyr Zelenskyy stated that the move marks the first step in peace negotiations being mediated by the United States.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."