കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി
കണ്ണൂർ: നഗരമധ്യത്തിൽ അതീവ സുരക്ഷാ മേഖലയിൽ നിന്ന് പൊലിസ് ജീപ്പ് മോഷണ പോയി. കണ്ണൂർ റേഞ്ച് ഐജി ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സൈബർ സെല്ലിന്റെ ജീപ്പാണ് ഇന്നലെ അർധരാത്രിയോടെ കവർന്നത്. സംഭവത്തിൽ തൃശൂർ ഗുരുവായൂർ സ്വദേശി ഹംസത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു.
സിനിമാ സ്റ്റൈലിലായിരുന്നു ഹംസത്തിന്റെ നീക്കങ്ങൾ. ജീപ്പുമായി കടന്നുകളഞ്ഞ പ്രതി നേരെ പോയത് മുനീശ്വരൻ കോവിലിന് സമീപത്തെ പെട്രോൾ പമ്പിലേക്കായിരുന്നു. അവിടെ നിന്ന് ഇന്ധനം നിറച്ച ശേഷം തൊട്ടടുത്തുള്ള തട്ടുകടയിലെത്തി ചായയും കുടിച്ചു. എന്നാൽ പൊലിസുകാരനല്ലാത്ത ഒരാൾ പൊലിസ് വണ്ടിയിലെത്തി ചായ കുടിക്കുന്നത് കണ്ട കടയിലെ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയും ടൗൺ പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലിസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
അതേസമയം ഗുരുവായൂർ അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ വൻ മോഷണം. ഡോക്ടർ അബൂബക്കറിന്റെ വീട്ടിൽ നിന്ന് 10 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടാവ് കവർന്നത്. വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് സൂചന.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. പ്രദേശത്ത് അടുത്ത കാലത്തായി മോഷണശ്രമങ്ങൾ വർധിക്കുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. സംഭവത്തിൽ ഗുരുവായൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
In a daring incident in Kannur, a man was arrested for stealing a police jeep parked near the IG office. After driving off with the Cyber Cell vehicle at midnight, the suspect refueled at a petrol pump and stopped at a wayside eatery for tea. His suspicious behavior caught the attention of the staff, who alerted the locals and the police, leading to his immediate capture.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."