HOME
DETAILS

മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് 'പുത്തൻ' എന്ന പേരിൽ വിൽപന; ഇൻഡോറിൽ വൻ മാഫിയ സംഘം പിടിയിൽ

  
May 09, 2026 | 4:03 PM

dead body clothing scam unearthed in indore mafia gang arrested for selling stolen funeral clothes as new

ഇൻഡോർ: മരിച്ചവർക്ക് അന്ത്യയാത്രയിൽ പുതപ്പിക്കുന്ന വസ്ത്രങ്ങൾ മോഷ്ടിച്ച് വിപണിയിലെത്തിക്കുന്ന വൻ റാക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മാഫിയ സംഘം, ശ്മശാനങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ട് പുതിയതെന്ന വ്യാജേനയാണ് വിൽക്കുന്നത്. ഇൻഡോർ മുതൽ ഗുജറാത്തിലെ അഹമ്മദാബാദ് വരെ വ്യാപിച്ചു കിടക്കുന്ന വലിയൊരു ശൃംഖലയാണ് ഇതിന് പിന്നിലെന്ന് വെളിപ്പെട്ടിരിക്കുന്നു.

ദൈനിക് ഭാസ്‌കർ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പുറത്തുവന്ന വിവരങ്ങൾ

പ്രമുഖ മാധ്യമമായ ദൈനിക് ഭാസ്‌കർ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് ഈ ക്രൂരമായ തട്ടിപ്പ് പുറംലോകമറിഞ്ഞത്. ഹൈന്ദവ ആചാരപ്രകാരം മൃതദേഹങ്ങളിൽ സമർപ്പിക്കുന്ന കോടി വസ്ത്രങ്ങളും മറ്റ് വിലപിടിപ്പുള്ള തുണിത്തരങ്ങളുമാണ് ഇവർ ലക്ഷ്യമിടുന്നത്. ശ്മശാന ജീവനക്കാരും ഏജന്റുമാരും അടങ്ങുന്ന സംഘം ഒത്തുകളിച്ചാണ് ഈ വസ്ത്രങ്ങൾ കടത്തുന്നത്.

മൃതദേഹത്തിൽ നിന്ന് വിപണിയിലേക്ക്; പ്രവർത്തന രീതി ഇങ്ങനെ:

സംസ്കാര ചടങ്ങുകൾക്ക് ശേഷം മൃതദേഹത്തിനൊപ്പം ഉപേക്ഷിക്കുന്നതോ മൃതദേഹത്തിൽ ചാർത്തിയതോ ആയ വസ്ത്രങ്ങൾ ശ്മശാന ജീവനക്കാർ ശേഖരിക്കുന്നു.ശേഖരിക്കുന്ന വസ്ത്രങ്ങൾ ഏജന്റുമാർക്ക് ശ്മശാനത്തിൽ വെച്ച് തന്നെ നിസ്സാര വിലയ്ക്ക് ലേലം ചെയ്ത് നൽകുന്നു.ഏജന്റുമാർ ഈ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി പുതിയ പാക്കിംഗിലാക്കി വിപണിയിലെത്തിക്കുന്നു. വലിയ ലാഭത്തിനാണ് ഇവ കടകളിൽ വിൽക്കുന്നത്.

വില്പന നിരക്ക് ഇങ്ങനെ (ലേലത്തിൽ നൽകുന്നത്):

ശ്മശാനങ്ങളിൽ ഏജന്റുമാർക്ക് നൽകുന്ന വസ്ത്രങ്ങളുടെ നിരക്ക് കേട്ടാൽ ആരും അമ്പരക്കും:

  • ഷാൾ: വലിപ്പമനുസരിച്ച് 20 മുതൽ 40 രൂപ വരെ.
  • ഷർട്ട് - പാന്റ്: 50 രൂപ.
  • കുർത്ത പൈജാമ: 45 രൂപ.
  • സാരികൾ: ലെയ്‌സ് ഇല്ലാത്തവ 70 രൂപയ്ക്കും ലെയ്‌സുള്ളവ 80 രൂപയ്ക്കും.

ഇവിടെ നിന്ന് വാങ്ങുന്ന വസ്ത്രങ്ങൾ ഇസ്തിരിയിട്ട് നാലിരട്ടി വിലയ്ക്കാണ് വിപണിയിൽ സാധാരണക്കാർക്ക് വിൽക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം

വാർത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പൊലിസും സർക്കാരും ഇത്തരം മാഫിയകൾക്കെതിരെ കണ്ണടയ്ക്കുകയാണെന്ന് ആക്ഷേപമുണ്ട്. മരിച്ചവരോട് പോലും ആദരവ് കാണിക്കാത്ത ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. മാസംതോറും ലക്ഷക്കണക്കിന് രൂപയാണ് ഈ 'മൃതദേഹ വസ്ത്ര വിപണി'യിലൂടെ ഇവർ സമ്പാദിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ തലയിലേക്ക് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം 

Kerala
  •  2 hours ago
No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  3 hours ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  3 hours ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  3 hours ago
No Image

കേരളത്തിൽ മഴ കനക്കുന്നു: ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രത

Kerala
  •  3 hours ago
No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  4 hours ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  4 hours ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  4 hours ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  4 hours ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  4 hours ago