HOME
DETAILS

തന്ത്രം പിഴച്ച് ബി.ജെ.പി; പൊളിഞ്ഞത് ഗവര്‍ണറുടെ 'രാഷ്ട്രപതി ഭരണം'

  
May 10, 2026 | 1:54 AM

BJPs strategy went wrong Governors Presidents Rule collapsed

ചെന്നൈ: ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയെന്ന കീഴ്വഴക്കം കാറ്റില്‍പ്പറത്തി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് കളമൊരുക്കിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് ഒടുവില്‍ കനത്ത തിരിച്ചടി. 

120 പിന്തുണയുമായി വിജയ് സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങുമ്പോള്‍ ജനവിധി അട്ടിമറിച്ച് രാഷ്ട്രപതി ഭരണത്തിനുള്ള അണിയറ നീക്കങ്ങളാണ് പൊളിഞ്ഞുവീണത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വി.സി.കെയും മുസ്‍ലിംലീഗും അവസരോചിതമായി നടത്തിയ കരുനീക്കമാണ് ഗവര്‍ണറുടെ രാഷ്ട്രപതി ഭരണമെന്ന പദ്ധതി പൊളിച്ചത്.

108 സീറ്റുനേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ വെട്രി കഴകത്തെ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ വിലക്കിയത് കേവലഭൂരിപക്ഷം ബോധ്യപ്പെടുത്തുന്ന പട്ടിക നല്‍കിയില്ലെന്ന കാരണം പറഞ്ഞായിരുന്നു. അഞ്ചു ദിവസത്തിനിടെ നാലുവട്ടം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിട്ടും ടി.വി.കെ നേതാവ് വിജയ്ക്ക് മുന്നില്‍ കേവല ഭൂരിപക്ഷമെന്ന ഉപാധിയാണ് ഗവര്‍ണര്‍ വച്ചത്. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്ന ദീര്‍ഘകാലമായുള്ള കീഴ്വഴക്കം പിന്തുടരണമെന്ന് നിയമവിദഗ്ധരും മുന്‍ ഗവര്‍ണര്‍മാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടിട്ടും ആര്‍ലേക്കര്‍ തന്റെ നിലപാട് മാറ്റിയില്ല. മെയ് 10ന് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതോടെ ഒരു പാര്‍ട്ടിക്കും സര്‍ക്കാരുണ്ടാക്കാനായില്ലെന്ന കാരണം നിരത്തി തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു ഗവര്‍ണറുടെ ലക്ഷ്യം. 

108(107) സീറ്റില്‍ ജയിച്ച ടി.വി.കെയെ 5 അംഗങ്ങളുള്ള കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന പ്രഖ്യാപിച്ചെങ്കിലും കേവല ഭൂരിപക്ഷമായ 118 പേരുടെ പട്ടിക ഹാജരാക്കണമെന്ന പിടിവാശിയിലായിരുന്നു ഗവര്‍ണര്‍. 

ഗവര്‍ണര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ സമാന്തരമായി എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും കരുനീക്കങ്ങള്‍ ശക്തമാക്കി. എന്നാല്‍, തങ്ങളുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ നിലപാടുമാറ്റത്തില്‍ പോലും ബി.ജെ.പി തന്ത്രപരമായ മൗനം പുലര്‍ത്തുകയായിരുന്നു. അനിശ്ചിതത്വം നീളുന്നത് വഴി വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും കൂറുമാറ്റവും ബി.ജെ.പി കണക്കുകൂട്ടിയിരുന്നു. രാഷ്ട്രീയ അസ്ഥിരതയില്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കാനാകുമെന്നാണ് ബി.ജെ.പി കരുതിയത്. 

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ രാഷ്ട്രപതി ഭരണത്തിനു കളമൊരുക്കുകയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍, ഗവര്‍ണറും ബി.ജെ.പിയും കണക്കുകൂട്ടിയതിന് വിപരീതമായി ഇടതുപാര്‍ട്ടികളും വി.സി.കെയും മുസ്‍ലിം ലീഗും വിജയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ ലോക്ഭവന്റെ കണക്കുകൂട്ടല്‍ പാളുകയായിരുന്നു. ബി.ജെ.പിയുടെ കടന്നുകയറ്റം തടയുന്നതോടൊപ്പം ലോക്ഭവനെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും ദുര്‍ബലമാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന നിലപാടാണ് ഈ പാര്‍ട്ടികള്‍ സ്വീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിനാമി സ്വത്തിൽ യഥാർഥ ഉടമയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല: സുപ്രിംകോടതി

Kerala
  •  an hour ago
No Image

ആലപ്പുഴ സ്വദേശി റിയാദിൽ അന്തരിച്ചു; ദീർഘകാലമായി സഊദിയിൽ പ്രവാസി

Saudi-arabia
  •  an hour ago
No Image

ഓപറേഷന്‍ സിന്ദൂറിൽ പാകിസ്ഥാനെ സഹായിച്ചെന്ന് ചൈന

International
  •  an hour ago
No Image

അബൂദബിയില്‍ വാഹനാപകടം: ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

uae
  •  an hour ago
No Image

സ്ത്രീകള്‍ക്ക് സൗജന്യയാത്ര; കെ.എസ്.ആര്‍.ടി.സിക്ക് കോടികൾ നഷ്ടമാകും

Kerala
  •  an hour ago
No Image

എസ്.ഡി.പി.ഐ വോട്ടുകളിൽ ഗണ്യമായ കുറവ്

Kerala
  •  an hour ago
No Image

രഞ്ജിത്ത് ചോദിക്കുന്നു; മൈക്കും മുഖ്യമന്ത്രിയും തമ്മിലുള്ള 'പിണക്കം' ഇനി മാറുമോ ?

Kerala
  •  an hour ago
No Image

പിന്തുണയുണ്ടെന്ന് കെ.സി, ജനവികാരം പരിഗണിക്കണമെന്ന് വി.ഡി, മുതിർന്നത് താനെന്ന് ആർ.സി

Kerala
  •  2 hours ago
No Image

രാജ്യത്ത് വിവാദ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ

National
  •  2 hours ago
No Image

ഇനി ദളപതി ഭരണം: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചെന്നൈയിൽ വൻ ഒരുക്കങ്ങൾ

National
  •  2 hours ago