ബെംഗളൂരുവിൽ മോദിയുടെ സന്ദർശന വേദിക്ക് സമീപത്ത് നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു; ഒരാൾ കസ്റ്റഡിയിൽ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദിക്ക് സമീപത്തുനിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ഞായറാഴ്ച പ്രധാനമന്ത്രി എത്താനിരുന്ന പരിപാടിയുടെ വേദിയുടെ മൂന്ന് കിലോമീറ്റർ പരിധിയിലാണ് രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ഏജൻസികൾ നടത്തിയ കർശനമായ റൂട്ട് പരിശോധനയ്ക്കിടയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഉടൻ തന്നെ ബോംബ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രത്യേക സുരക്ഷാ സേന പ്രദേശം പൂർണ്ണമായും വളഞ്ഞു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കണ്ടെടുത്ത ജലാറ്റിൻ സ്റ്റിക്കുകൾ സുരക്ഷിതമായി നീക്കം ചെയ്തുവെന്നും ബെംഗളൂരു സെൻട്രൽ റേഞ്ച് ഡി.ഐ.ജി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."