തിരിച്ചടി പരിശോധിക്കാൻ സിപിഎം; സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് മുതൽ; പിണറായിക്കും ഗോവിന്ദനും നേരെ വിമർശനമുയരാൻ സാധ്യത
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ തേടി സി.പി.എമ്മിന്റെ നിർണ്ണായക സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് മുതൽ തലസ്ഥാനത്ത് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ യോഗത്തിൽ രൂക്ഷവിമർശനമുയരാൻ സാധ്യതയുണ്ട്. പതിവ് രീതിയിലുള്ള 'മുകളിൽ നിന്നുള്ള' പരിശോധന ഇത്തവണ ഫലം കാണില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.
മറയില്ലാതെ സംസാരിക്കാനും മുൻവിധിയില്ലാതെ കേൾക്കാനും നേതൃത്വം തയ്യാറാകണമെന്ന് കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തിൽ തന്നെ ആവശ്യമുയർന്നിരുന്നു. ബ്രാഞ്ച് തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ നീളുന്ന വിപുലമായ പരിശോധനയ്ക്കാണ് പാർട്ടി പച്ചക്കൊടി വീശിയിരിക്കുന്നത്.
തോൽവിക്ക് പിന്നാലെ നിയമസഭയിൽ പാർട്ടിയെ ആര് നയിക്കുമെന്ന കാര്യത്തിലും ഈ യോഗങ്ങളിൽ ധാരണയുണ്ടാകും. പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. എന്നാൽ ഭരണത്തലവൻ എന്ന നിലയിൽ നിന്ന് പ്രതിപക്ഷ നേതാവിലേക്കുള്ള മാറ്റത്തിൽ അദ്ദേഹത്തിന്റെ നിലപാട് നിർണ്ണായകമാകും. പിണറായി സന്നദ്ധനായില്ലെങ്കിൽ കേന്ദ്ര കമ്മിറ്റി അംഗമായ കെ.എൻ. ബാലഗോപാലിന്റെ പേരിനാകും മുൻഗണന.
തിരിച്ചടിയുടെ ആഘാതം വലുതായതിനാൽ, താഴെത്തട്ടിൽ നിന്നുള്ള വികാരം ഉൾക്കൊണ്ട് തിരുത്തൽ നടപടികളിലേക്ക് കടക്കാൻ നേതൃത്വം നിർബന്ധിതരായേക്കും. വരും ദിവസങ്ങളിലെ സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ കടുത്ത ഭാഷയിലുള്ള വിമർശനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായതോടെ എ.കെ.ജി സെന്റർ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധാകേന്ദ്രമാവുകയാണ്.
The CPI(M) state leadership is meeting today in Thiruvananthapuram to analyze its massive drubbing in the 2026 Kerala Assembly elections. With the UDF securing a record-breaking 102 seats, top leaders, including caretaker CM Pinarayi Vijayan and State Secretary M.V. Govindan,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."