പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍
തിരുവനന്തപുരം: നിയമസഭയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പദവിക്കായി ബി.ജെ.പിയിൽ തര്‍ക്കം. ഇതുസംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുന്‍ അധ്യക്ഷന്‍ വി. മുരളീധരനും കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി. ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍ കേന്ദ്ര നേതാക്കളോട് ആവശ്യപ്പെട്ടു.
വിഷയം ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം വെള്ളിയാഴ്ച ചേരും. ഇക്കാര്യത്തില്‍ കെ. സുരേന്ദ്രന്‍ വിഭാഗം വി. മുരളീധരനൊപ്പവും എം.ടി രമേശ് വിഭാഗത്തിന്റെ പിന്തുണ രാജീവ് ചന്ദ്രശേഖറിനൊപ്പവുമെന്നാണ് വിവരം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് എം.എല്‍.എമാരെ വിജയിപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചെങ്കിലും 2021നെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ കാര്യമായ വര്‍ധനയുണ്ടാകാത്തത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ (ബി.ബി ഗോപകുമാര്‍), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം (വി. മുരളീധരന്‍), നേമം (രാജീവ് ചന്ദ്രശേഖര്‍) മണ്ഡലങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."