HOME
DETAILS

സി.ജെ.പി പ്രതിഷേധത്തിനിടെ പ്രവര്‍ത്തകന് മര്‍ദനം;  കര്‍ശന നടപടിയാവശ്യപ്പെട്ട് നേതൃത്വം

  
Web Desk
June 25, 2026 | 10:39 AM

CJP worker beaten during protest leadership demands strict action

ഡല്‍ഹി: ജന്തര്‍ മന്തറില്‍ കോക്‌റോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പ്രവര്‍ത്തകന് മര്‍ദനമേറ്റ സംഭവത്തില്‍ അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. ഡല്‍ഹി പൊലിസ് വധശ്രമം, എസ്‌സി/എസ്ടി അതിക്രമനിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നും സി.ജെ.പി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയും പാര്‍ട്ടി വക്താവ് സൗരവ് ദാസും ആവശ്യപ്പെട്ടു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ജന്തര്‍ മന്തറില്‍ നടത്തുന്ന പ്രതിഷേധത്തിനിടെയാണ് ചൊവ്വാഴ്ച രാത്രി സംഭവം നടന്നത്. പ്രതിഷേധത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ ഒരു പ്രവര്‍ത്തകന് ഗുരുതരമായി പരുക്കേറ്റു.

സംഭവത്തിന് പിന്നാലെ മര്‍ദനമേറ്റയാളുടെ മകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച് ആരോപണവുമായി രംഗത്തെത്തി. മനുവാദികള്‍ തങ്ങളെ റോഡില്‍ വളഞ്ഞുവെന്നും തന്നെ സംരക്ഷിക്കാനെത്തിയ പിതാവിന്റെ തലയ്ക്ക് ഇരുമ്പ് കമ്പി കൊണ്ട് അടിച്ചുവെന്നുമാണ് അവര്‍ ആരോപിച്ചത്. 

പ്രതിഷേധത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനാണ് അക്രമികള്‍ ശ്രമിച്ചതെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് ആരോപിച്ചു. മര്‍ദനമേറ്റയാളുടെ തലയോട്ടിക്ക് ഗുരുതര പരുക്കേറ്റിട്ടും പൊലിസ് അത് നേരിയ പരുക്കായി രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ടും ഓണ്‍ലൈനിലൂടെയും പ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കുമെതിരേ ഡല്‍ഹി പൊലിസ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും പാര്‍ട്ടി നേതൃത്വം ആരോപിച്ചു.

During a protest organized by the Cockroach Janata Party (CJP) at Jantar Mantar, a party worker was assaulted. CJP founder Abhijit Deepke and party spokesperson Saurav Das have demanded strict action against the attackers. They also called on Delhi Police to register a case invoking charges including attempt to murder and provisions of the SC/ST Prevention of Atrocities Act.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  3 hours ago
No Image

ഹോട്ടലുകാര്‍ക്ക് ആശ്വാസം;  വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

National
  •  4 hours ago
No Image

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍

Kerala
  •  4 hours ago
No Image

'സോറി അമ്മാ...' നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി 18കാരന്‍ 

National
  •  4 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷിചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ്

Kerala
  •  4 hours ago
No Image

പെരുമ്പാവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കോടി രൂപ വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

ലാത്തിയും തോക്കുമുള്ള പൊലിസിന് ബ്ലേഡിന്റെ ആവശ്യമില്ല; എസ്.എഫ്.ഐ സമരത്തില്‍ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല

Kerala
  •  5 hours ago
No Image

ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം;  മേയര്‍ക്ക് കാലിന് പരുക്ക്, 16 പേര്‍ ആശുപത്രിയില്‍

Kerala
  •  5 hours ago
No Image

സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണു; രക്ഷിക്കാനിറങ്ങിയ കുടുംബാംഗങ്ങള്‍ ഉള്‍പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു

National
  •  5 hours ago
No Image

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; തൊള്ളായിരംചിറ ഷാപ്പിന്റേതുള്‍പ്പെടെ ഏഴ് ഷാപ്പുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  6 hours ago