വിദ്യാർഥികളെ 'ഭീകരവാദികൾ' എന്ന് വിളിച്ചത് അംഗീകരിക്കാനാകാത്തത്; ധർമേന്ദ്ര പ്രധാനെതിരേ രാഹുൽ ഗാന്ധി
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരേ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. വിദ്യാർഥികളെ 'ഭീകരവാദികൾ' എന്ന് വിശേഷിപ്പിച്ചത് അപകീർത്തികരവും അംഗീകരിക്കാനാകാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുലിന്റെ പ്രതികരണം. അവകാശങ്ങളും നീതിപൂർവമായ പരീക്ഷാ സംവിധാനവും സുരക്ഷിതമായ ഭാവിയും ആവശ്യപ്പെടുന്ന വിദ്യാർഥികളെ ഭീകരവാദികളെന്ന് വിളിക്കുന്ന നിലയിലേക്ക് മോദി സർക്കാർ എത്തിച്ചേർന്നിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
നിരവധി ചോദ്യപേപ്പർ ചോർച്ചകൾക്കും പരീക്ഷാ ക്രമക്കേടുകൾക്കും ഉത്തരവാദികളായവർ മറുപടി പറയ്യേണ്ടതെന്നും, എന്നാൽ ദുരിതമനുഭവിക്കുന്ന വിദ്യാർഥികളെയാണ് സർക്കാർ കുറ്റപ്പെടുത്തുന്നതെന്നും രാഹുൽ വിമർശിച്ചു. ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി, അതിനേതിരെ പ്രതിഷേധിക്കുന്നവരേ ഭീകരവാദികളെന്ന് വിളിക്കുന്നത് അത്യന്തം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെ ചോദ്യം ചെയ്യുന്നവരേ അപഹസിക്കുകയും മുദ്രകുത്തുകയും ചെയ്യുന്നത് ബി.ജെ.പി സർക്കാരിന്റെ പതിവ് രീതിയാണെന്നും രാഹുൽ ആരോപിച്ചു. കർഷകരെ മുമ്പ് 'പ്രൊഫഷണൽ പ്രതിഷേധക്കാർ' എന്നും 'പരാദങ്ങൾ' എന്നും വിശേഷിപ്പിച്ച സർക്കാർ, ചോദ്യങ്ങൾ ചോദിക്കുന്നവരേ ദേശവിരുദ്ധരായി ചിത്രീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ യുവാക്കളെയാണ് ഭീകരവാദികളെന്ന് വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധർമേന്ദ്ര പ്രധാൻ രാജ്യത്തെ യുവാക്കളോട് മാപ്പുപറയണമെന്നും പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Opposition Leader Rahul Gandhi sharply criticized Union Education Minister Dharmendra Pradhan's remarks against students protesting exam irregularities. He said that referring to the students as 'terrorists' was defamatory and unacceptable.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."