മാതൃഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് മൗലികാവകാശം: സുപ്രിംകോടതി
ന്യൂഡൽഹി: ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരം ഒരു കുട്ടിക്ക് മാതൃഭാഷയിൽ വിദ്യാഭ്യാസം നേടാനുള്ള അവകാശമുണ്ടെന്ന് സുപ്രിംകോടതി. രാജസ്ഥാൻ സർക്കാർ സ്‌കൂളുകളിൽ രാജസ്ഥാനി ഭാഷ ഒരു വിഷയമായി നൽകണമെന്നും സ്‌കൂളുകളിൽ പഠന മാധ്യമമായി അത് ഉപയോഗിക്കാൻ സഹായിക്കണമെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. ഭരണഘടന, ഒരു കുട്ടിക്ക് അവർ ഇഷ്ടപ്പെടുന്ന ഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യംകൂടി ഉൾക്കൊള്ളുന്നതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ഭരണഘടന നൽകുന്ന അവകാശം, സ്വന്തം മാതൃഭാഷയിൽ മനസിലാക്കാവുന്ന രൂപത്തിൽ വിവരങ്ങൾ സ്വീകരിക്കാനുള്ള അവകാശത്തെയും ഉൾക്കൊള്ളുന്നു. ഈ സ്വാതന്ത്ര്യത്തിന്റെ യഥാർഥ മൂല്യം ആശയവിനിമയം നടത്താനുള്ള കഴിവിൽ മാത്രമല്ല, തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് വിവരങ്ങൾ മനസിലാക്കാനും ആന്തരികമാക്കാനും പ്രോസസ് ചെയ്യാനുമുള്ള കഴിവിലും കൂടിയാണെന്ന് കോടതി പറഞ്ഞു.
മാതൃഭാഷയിലോ ഇഷ്ടമുള്ള ഭാഷയിലോ ഉള്ള പഠനം പഠിതാവിന്റെ ആശയപരമായ വ്യക്തതയെ ശക്തിപ്പെടുത്തുന്നു, ആഴത്തിലുള്ള വൈജ്ഞാനിക ഇടപെടൽ ഉറപ്പാക്കുന്നു. അതിലൂടെ അറിവിലേക്കുള്ള അർഥവത്തായ പ്രവേശനം എന്ന ഭരണഘടനാപരമായ വാഗ്ദാനം ഉറപ്പാക്കുകയും ചെയ്യുന്നു. സംസ്ഥാനത്തുടനീളമുള്ള എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലും രാജസ്ഥാനി ഭാഷ ഒരു വിഷയമായി അവതരിപ്പിക്കുന്നതിനും നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാൻ രാജസ്ഥാൻ സർക്കാറിനോട് കോടതി നിർദേശിച്ചു.
The Supreme Court has emphasized that receiving primary education in one's mother tongue is a fundamental right. The court noted that children often grasp concepts more effectively and develop better cognitive skills when taught in their native language during their early years.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."