കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ; അനുയായികൾക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കാൻ കെ.സി
തിരുവനന്തപുരം: 11 ദിവസത്തെ ഉദ്വേഗങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ മന്ത്രിമാരെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവം. 18ന് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്‌ക്കൊപ്പം മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഇന്നലെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചത്.
21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറുമാവും ഉണ്ടാവുക. മന്ത്രിമാർ ആരൊക്കെയെന്ന് ചൂടേറിയ ചർച്ചകളാണ് നടന്നുവരുന്നത്. മുതിർന്ന നേതാക്കളുമായി ആലോചിച്ച് പാർട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്.
മുഖ്യമന്ത്രി മത്സരത്തിലുണ്ടായിരുന്ന രമേശ് ചെന്നിത്തല മന്ത്രിസ്ഥാനം ഏറ്റെടുക്കുമോ എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. നിയമസഭാകക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുക്കാതിരുന്നത് അതൃപ്തി പ്രകടമാക്കാനായിരുന്നു. ചെന്നിത്തലയുടെ നിലപാട് മന്ത്രിസഭാ രൂപീകരണത്തിൽ നിർണായകമാകും. ആഭ്യന്തര വകുപ്പ് രമേശിന് നൽകി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മന്ത്രിസഭയിലേക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചാൽ ചെന്നിത്തലയെ പിന്തുണയ്ക്കുന്ന എം.എൽ.എമാരിൽ ഒരാൾ മന്ത്രിസഭയിൽ രണ്ടാമനാകുന്നതിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രി മത്സരത്തിൽനിന്ന് അവസാനനിമിഷം പിന്തള്ളപ്പെട്ട സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മന്ത്രിസഭയിൽ കരുത്ത് കാട്ടാൻ ഒരുങ്ങുകയാണെന്നാണ് വിവരം. മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന്റെ ഉപാധിയായി തന്റെ അനുയായികൾക്കു മന്ത്രിസ്ഥാനം ഉറപ്പിക്കാനാണ് കെ.സിയുടെ നീക്കം.
The Congress party is witnessing intense internal discussions as senior leader K.C. Venugopal actively lobbies to secure ministerial positions for his loyalists. These high-level deliberations aim to balance factional interests and ensure his supporters gain key roles in the upcoming cabinet reshuffle or government formation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."