ചൈനയെ പേടി; അമേരിക്കൻ ഉദ്യോഗസ്ഥർ ഉപയോഗിച്ചത് പുതിയ ഫോണുകളും ലാപ്‌ടോപ്പുകളും
ബെയ്ജിങ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അമേരിക്കയിലെ ടെക്, ബിസിനസ് ഭീമന്മാരും അടങ്ങുന്ന സംഘം ചൈനയിലെത്തിയപ്പോൾ ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയെ ഭയന്ന് ഫോണുകൾ ഒഴിവാക്കി. പുതിയ ഫോണുകളാണ് അമേരിക്കൻ സംഘം ചൈനയിലെ യാത്രയ്ക്ക് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. ലാപ്‌ടോപ്പുകളും ചൈനയിലെ യാത്രയ്ക്കു മാത്രമായി പുതിയത് ഉപയോഗിച്ചു. ഹാക്കിങ്, സൈബർ നിരീക്ഷണം തുടങ്ങിയവ മറികടക്കാനായിരുന്നു യു.എസ് സംഘത്തിന്റെ നീക്കം.
2017ന് ശേഷം ട്രംപ് ഇതാദ്യമായാണ് ചൈനയിലെത്തുന്നത്. ആദ്യ തവണ പ്രസിഡന്റായപ്പോഴും ട്രംപ് ചൈനയിലെത്തിയിരുന്നു. ഇത്തവണ ചൈനയിലെത്തിയപ്പോൾ വൻ സൈബർ സുരക്ഷയാണ് യു.എസ് സ്വീകരിച്ചത്. ഉദ്യോഗസ്ഥരെല്ലാം സ്വകാര്യ ഫോണുകൾ ഒഴിവാക്കിയിരുന്നുവെന്നും സുരക്ഷയുള്ള വിവരങ്ങളില്ലാത്ത ഫോണും ലാപ്‌ടോപുകളുമാണ് ഉപയോഗിച്ചതെന്നും ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സന്ദേശങ്ങൾ കൈമാറിയത് എൻക്രിപ്ഷൻ ഉറപ്പാക്കിയ ആപ്പുകളും ഉപകരണങ്ങളും വഴിയായിരുന്നു.
പ്രസിഡന്റ് ട്രംപ് എത്തുന്നതിന് മുമ്പേ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥരും സംഘവും ചൈനയിലെത്തിയിരുന്നു. ഇവരെ ചൈനയുടെ നിരീക്ഷണ സംവിധാനം പൂർണസമയം നിരീക്ഷിച്ചിരുന്നുവെന്ന് മുൻ സീക്രട്ട് സർവിസ് സ്‌പെഷൽ ഏജന്റ് ബിൽ ഗേജ് പറയുന്നു. വൻ നിരീക്ഷണ സംവിധാനമാണ് ചൈനയ്ക്കുള്ളത്.
Amid growing concerns over potential Chinese espionage and cyber-surveillance, American officials opted to use entirely new, "clean" phones and laptops during high-stakes meetings or travel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."