HOME
DETAILS

ജി കാര്‍ത്തികേയന്റെ വീട്ടിലെത്തി സതീശന്‍; കണ്ണുനിറഞ്ഞ് നിയുക്തമുഖ്യമന്ത്രി, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് സുലേഖ, വികാരനിര്‍ഭര നിമിഷങ്ങള്‍ 

  
Web Desk
May 15, 2026 | 7:25 AM

vd-satheesan-visits-g-karthikeyan-house-emotional-moments

തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ഗുരുവായ അന്തരിച്ച മുതിര്‍ന്ന നേതാവ് ജി കാര്‍ത്തികേയന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. വികാരനിര്‍ഭര രംഗങ്ങളാണ് സതീശന്‍ വീട്ടിലെത്തിയപ്പോള്‍ ഉണ്ടായത്. 

കണ്ണുനിറച്ച് വിതുമ്പിയ സതീശനെ സുലേഖ ടീച്ചര്‍ ആശ്വസിപ്പിച്ചു. തുടര്‍ന്ന് സുലേഖയുമായി വി.ഡി സതീശന്‍ ആശയവിനിമയം നടത്തി.

കാര്‍ത്തികേയന്‍ സാറുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹത്തിന്റെ വിരല്‍തുമ്പില്‍ തൂങ്ങിയാണ് താന്‍ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വന്നതെന്നും സതീശന്‍ പറഞ്ഞു. 

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും പുറത്തുപോയ ആളാണ് താനെന്നും തിരിച്ചു വന്നപ്പോള്‍ 1996 ലും 2001 ലും നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് എ.കെ ആന്റണിയോടും കരുണാകരനോടും നേരിട്ട് ആവശ്യപ്പെട്ടത് കാര്‍ത്തികേയന്‍ സാറാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ എം.എല്‍.എയായാല്‍ പാര്‍ട്ടിക്ക് നേട്ടമായിരിക്കുമെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയ ആളാണ് കാര്‍ത്തികേയനെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

'ഞാനാണ് ഈ വീട്ടിലെ മൂത്ത ആളെന്ന് ജി കാര്‍ത്തികേയന്റെ മകന്‍ കെ.എസ് ശബരിനാഥനോട് പറയാറുണ്ട്. സാറിന്റെ മക്കള് തനിക്ക് സഹോദരങ്ങളെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. സുലേഖ ടീച്ചറും എല്ലാക്കാലത്തും തന്നോട് വാത്സല്യം കാണിച്ചിട്ടുണ്ട്. ഇവിടെ വന്നില്ലെങ്കില്‍ പിന്നെ താനെവിടെ പോകാനാണെന്നും' വി.ഡി സതീശന്‍ ചോദിച്ചു.

അതേസമയം, കേരളം എന്നും ഓര്‍ക്കുന്ന ഒരു മികച്ച മുഖ്യമന്ത്രിയാകാന്‍ സതീശന് സാധിക്കട്ടെയെന്ന് സുലേഖ ടീച്ചര്‍ ആശംസിച്ചു. സതീശന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് കാര്‍ത്തികേയനാണ്. സതീശന് ഇനിയും ഉയരങ്ങള്‍ കീഴടക്കാനുണ്ട്. ഉമ്മന്‍ ചാണ്ടിയെപ്പോലെ എല്ലാവരും സ്‌നേഹിക്കുന്ന പാവങ്ങളെ ചേര്‍ത്ത് പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നല്ല മുഖ്യമന്ത്രിയായി അറിയപ്പെടാനുള്ള ഭാഗ്യമുണ്ടാവട്ടെയെന്നും സുലേഖ ആശംസിച്ചു. 

 

 

In a highly emotional moment ahead of taking charge as the new Chief Minister of Kerala, V.D. Satheesan visited 'Ganga', the official residence of the late senior Congress leader and former Legislative Assembly Speaker, G. Karthikeyan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  2 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  3 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  3 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  3 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  3 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  3 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  3 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  3 days ago