സഊദി വിഷൻ 2030 ഫലം കാണുന്നു; മരുഭൂമിയിലെ 'ഉദ്ദബ്' പല്ലികൾ തിരിച്ചെത്തുന്നു
റഫ്ഹ: സഊദിയുടെ വടക്കൻ അതിർത്തി മേഖലയിലുള്ള റഫ്ഹയിലെ മരുഭൂമികളിൽ പുള്ളി വാലൻ പല്ലികളെ വൻതോതിൽ കണ്ടെത്തി. രാജ്യത്തിന്റെ പ്രകൃതി സന്തുലിതാവസ്ഥ മെച്ചപ്പെട്ടതാണെന്നും പ്രകൃതി സംരക്ഷണത്തിനായി രാജ്യം നടപ്പിലാക്കിയ കർശന നടപടികൾ ഫലം കാണുന്നതിന്റെയും സൂചനയാണ് ഇതെന്ന് പരിസ്ഥിതി വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതലായി കണ്ടുവന്നിരുന്ന ഇവ അമിതമായ വേട്ടയാടലും പാരിസ്ഥിതിക സമ്മർദ്ദങ്ങളും കാരണം എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നു.
ഇപ്പോൾ താപനില ഉയരുന്നതിനാലും വളർച്ചയ്ക്കനുകൂലമായ സാഹചര്യമായതിനാലും ഇവയെ കൂടുതലായി കാണാം. സ്പെഷ്യൽ ഫോഴ്സ് ഫോർ എൻവയോൺമെന്റൽ സെക്യൂരിറ്റി വേട്ടക്കാർക്കെതിരെ നടത്തുന്ന കർശനമായ പരിശോധനകളും നിയമനടപടികളും ഇവയുടെ തിരിച്ചുവരവിന് ആക്കം കൂട്ടിയിട്ടുണ്ട്. പകൽസമയത്ത് ഇരതേടുന്ന ഈ പല്ലികൾ മരുഭൂമിയിലെ മണ്ണിൽ മാളങ്ങൾ നിർമിക്കുന്നത് വഴി മണ്ണിലേക്ക് വായുസഞ്ചാരം വർധിപ്പിക്കാനും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലാനും സഹായിക്കുന്നു. വിഷൻ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന പരിസ്ഥിതി സുസ്ഥിരതാ പദ്ധതികളുടെ വിജയമായാണ് ഈ ജൈവവൈവിധ്യ വീണ്ടെടുപ്പിനെ വിദഗ്ദർ കാണുന്നത്.
The deserts of Rafha witness a significant return of spiny-tailed lizards, signaling ecological recovery in Saudi Arabia's Northern Borders Region. Strict environmental laws and Saudi Vision 2030 initiatives help restore biodiversity and desert soil health.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."