HOME
DETAILS

റഷ്യയിൽ ഉക്രൈൻ ഡ്രോൺ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരുക്ക്

  
May 17, 2026 | 1:06 PM

indian national killed three injured in ukraine drone strike in moscow

മോസ്കോ: റഷ്യയിലെ മോസ്കോയിലുണ്ടായ ഉക്രൈൻ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചു. സംഭവത്തിൽ മറ്റ് മൂന്ന് ഇന്ത്യക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു.  ഞായറാഴ്ച റഷ്യയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആക്രമണം നടന്ന സ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികളെ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കൂടാതെ, അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് എംബസി അനുശോചനം അറിയിച്ചു.

തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിന് കമ്പനി മാനേജ്‌മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് എംബസി 'എക്സ്' (X) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. 

ഞായറാഴ്ച പുലർച്ചെ അടുത്ത കാലത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് ഉക്രൈൻ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആയിരത്തിലേറെ ഡ്രോണുകൾ തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മോസ്കോ ലക്ഷ്യമാക്കി വന്ന 81 ഡ്രോണുകൾ തകർത്തുവെന്ന് മോസ്കോ മേയർ സെർജി സോബിയാനിനും കൂട്ടിച്ചേർത്തു. 

ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഖിംകി, മിറ്റിഷ്ചി തുടങ്ങിയ പ്രദേശങ്ങളിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ആളുകൾ കൊല്ലപ്പെട്ടു. മോസ്കോയിലെ ഓയിൽ റിഫൈനറിക്ക് സമീപവും ഡ്രോൺ പതിച്ച് നാശനഷ്ടങ്ങളഉണ്ടായി. അതേസമയം, നാശനഷ്ടങ്ങൾ ഗുരുതരമല്ലെന്നും പ്രവർത്തനം തടസ്സപ്പെട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

An Indian national was killed and three others were injured in a drone attack reportedly carried out by Ukraine in Moscow, Russia. The Indian Embassy in Russia confirmed the incident on Sunday, while stating that the identities of the deceased and injured individuals have not yet been disclosed.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച

oman
  •  an hour ago
No Image

ലോകത്തെ മികച്ച 10 സർക്കാരുകളുടെ പട്ടികയിൽ ഇടം നേടി യുഎഇ

uae
  •  an hour ago
No Image

മെസ്സിക്ക് റെക്കോർഡ് പ്രതിഫലം, എങ്കിലും റൊണാൾഡോയേക്കാൾ 8 മടങ്ങ് പിന്നിൽ! കാരണം ഇതാണ്

Football
  •  an hour ago
No Image

എംഎസ്‌സി മിക്കോൾ വിഴിഞ്ഞം തുറമുഖത്ത്; നങ്കൂരമിട്ടത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്ന്

Kerala
  •  2 hours ago
No Image

കുടജാദ്രി ദർശനം കഴിഞ്ഞ് മടങ്ങിയ മലയാളികളുടെ ജീപ്പിൽ ലോറിയിടിച്ചു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 8 പേർക്ക് പരിക്ക്

Kerala
  •  2 hours ago
No Image

മസ്‌കത്ത്-കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയത് 13 മണിക്കൂർ; യാത്രക്കാരെ കയറ്റിയ ശേഷം തിരിച്ചിറക്കി

uae
  •  2 hours ago
No Image

യുഡിഎഫിൽ വീണ്ടും വകുപ്പ് തർക്കം! 'വൈദ്യുതിയെങ്കിൽ ചുമതലയേൽക്കാനില്ല', കടുത്ത അതൃപ്തിയുമായി കെ. മുരളീധരൻ

Kerala
  •  2 hours ago
No Image

യുഎഇക്ക് നേരെ ഡ്രോൺ ആക്രമണ ശ്രമം; രണ്ട് ഡ്രോണുകൾ തകർത്തു, അന്വേഷണം ആരംഭിച്ച് പ്രതിരോധ മന്ത്രാലയം

uae
  •  2 hours ago
No Image

കശാപ്പിന് കൊണ്ടുപോകുന്ന പശുക്കൾക്ക് 'ജനന സർട്ടിഫിക്കറ്റ്' വേണം; ബിജെപി എംഎൽഎയുടെ വാദത്തിൽ അമ്പരന്ന് നാട്

National
  •  3 hours ago
No Image

ഷാർജയിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കാൻ പുതിയ നിയമം; കരട് നിയമത്തിന് അംഗീകാരം നൽകി ഉന്നതാധികാര സമിതി

uae
  •  3 hours ago