അമ്മ കാന്റീനുകൾ നവീകരിക്കാൻ നിർദേശം; ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വിജയ്
ചെന്നൈ: 2011-16 കാലഘട്ടത്തിലെ എ.ഐ.എ.ഡി.എം.കെ സർക്കാരിന്റെ കാലത്ത് ആരംഭിച്ച അമ്മ കാന്റീനുകൾ നവീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
2013 ഫെബ്രുവരി 24ന് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജന്മദിനത്തിലാണ് 'അമ്മ കാന്റീൻ' പദ്ധതി ചെന്നൈയിൽ ആരംഭിച്ചത്. പിന്നീട് പദ്ധതി സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
അമ്മ കാന്റീനുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും രുചിയും തൃപ്തികരമല്ലെന്ന പരാതികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നു. തുടർന്ന് കാന്റീനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും ജനങ്ങൾക്ക് ഗുണമേന്മയുള്ളതും രുചികരവുമായ ഭക്ഷണം ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
കൂടുതൽ പാചക ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കി സേവന നിലവാരം ഉയർത്തണമെന്നും അദ്ദേഹം നിർദേശിച്ചു. നിലവിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ കീഴിൽ 383 അമ്മ കാന്റീനുകളും സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 237 കാന്റീനുകളും പ്രവർത്തിക്കുന്നുണ്ട്.
tamil nadu chief minister vijay directed the renovation of amma canteens
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."