ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ
കൽപ്പറ്റ: വയനാട് വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ആംബുലൻസ് ഡ്രൈവർ ലത്തീഫ്, രോഗിയുടെ സഹോദരൻ നഫ്സീർ എന്നിവർക്കാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ നാല് പേരെ കൽപ്പറ്റ പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം വെങ്ങപ്പള്ളിയിലാണ് സംഭവം നടന്നത്. മുൻപിൽ പോവുകയായിരുന്ന കാർ യാതൊരുവിധ സിഗ്നലോ ഇൻഡിക്കേറ്ററോ നൽകാതെ പെട്ടെന്ന് ആംബുലൻസിന് മുന്നിലേക്ക് വെട്ടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായിരുന്നതിനാൽ, കാർ യാത്രികരുടെ ഈ അപകടകരമായ ഡ്രൈവിംഗിനെ ആംബുലൻസ് ജീവനക്കാർ ചോദ്യം ചെയ്തു.
ഇതിൽ പ്രകോപിതരായ കാറിലുണ്ടായിരുന്ന സംഘം ആംബുലൻസ് തടഞ്ഞുനിർത്തി ഡ്രൈവർ ലത്തീഫിനെയും രോഗിയുടെ സഹോദരൻ നഫ്സീറിനെയും ക്രൂരമായി മർദിക്കുകയായിരുന്നു.
ആക്രമണം നടത്തിയ നാലുപേരും മദ്യപിച്ചിരുന്നതായി പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടുകാരും പൊലിസും ചേർന്നാണ് പ്രതികളെ സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടിയത്. ഇവർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലിസ് അറിയിച്ചു.
four people were arrested in kerala after they brutally assaulted an ambulance driver and a patient's relative. the altercation began when a car ahead of the ambulance suddenly swerved without using a turn signal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."