'കേറിവാടാ മക്കളേ..'; വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറന്നു; ലക്ഷക്കണക്കിന് കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്
തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് തുറന്നു. പുത്തൻ ഉടുപ്പും ബാഗും കുടയുമായി വിദ്യാലയങ്ങളുടെ പടികയറാൻ ലക്ഷക്കണക്കിന് കുരുന്നുകളാണ് കാത്തിരിക്കുന്നത്. കുട്ടികളുടെ കണ്ണുകൾ ഈറനണിയാതിരിക്കാൻ വിപുലമായ ഒരുക്കങ്ങളോടെ 'കളറാക്കാൻ' തന്നെയാണ് സ്‌കൂൾ അധികൃതരുടെ തീരുമാനം. 'പാഠം 1: പുതുയുഗ വിദ്യാലയം' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ അധ്യയന വർഷം ആരംഭിക്കുന്നത്.
സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ, ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. സംസ്ഥാനതല ചടങ്ങിന് പുറമേ, എല്ലാ വിദ്യാലയങ്ങളിലും ജില്ലാ-ബ്ലോക്ക് തലങ്ങളിലും വിപുലമായ പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനോത്സവ ദിനത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞയും ചൊല്ലും.
ലഭ്യമായ വിവരങ്ങൾ പ്രകാരം മൂന്ന് ലക്ഷത്തോളം പുതിയ കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസിലേക്ക് പ്രവേശനം തേടുന്നത്. ആകെ 31 ലക്ഷത്തിനും 44 ലക്ഷത്തിനും ഇടയിൽ വിദ്യാർഥികൾ ഈ അധ്യയന വർഷം വിദ്യാലയങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഠനസമയം: പുതിയ കലണ്ടർ തയ്യാർ
പഠനസമയം കൃത്യമായി ഉറപ്പാക്കുന്നതിനായി ഇത്തവണയും വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പഠന സമയ ക്രമീകരണം തന്നെയാണ് ഈ അധ്യയന വർഷവും തുടരുക.
എൽ.പി സ്‌കൂളുകൾ: 800 മണിക്കൂർ അധ്യയന സമയം. എൽ.പി ക്ലാസുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കില്ല.
യു.പി സ്‌കൂളുകൾ: 1000 മണിക്കൂർ അധ്യയന സമയം. മൂന്ന് ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും.
ഹൈസ്‌ക്കൂളുകൾ: 1200 മണിക്കൂർ അധ്യയന സമയം. ഏഴ് ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും.
കുരുന്നുകളെ വരവേൽക്കാൻ പാട്ടുകളും മിഠായികളും കളിചിരികളുമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെല്ലാം തന്നെ ഇപ്പോൾ പൂർണ്ണ സജ്ജമാണ്.
After a long two-month summer vacation, schools across Kerala are reopening today to welcome students back for the new academic year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."