ഓപറേഷൻ തൂഫാൻ സംസ്ഥാനതല ഉദ്ഘാടനം നാളെ
തിരുവനന്തപുരം: ലഹരി മാഫിയകളുടെ വേരറുക്കാനായി ആഭ്യന്തര വകുപ്പ് ആരംഭിക്കുന്ന 'ഓപറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്'ന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ. സിന്തറ്റിക് ഡ്രഗ്‌സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ ആധുനിക അന്വേഷണരീതികൾ ദക്ഷിണേന്ത്യയിലെ വിവിധ ആഭ്യന്തര വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കും. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ആപ്പുകളും സജ്ജമാക്കും. ഹോട്സ്‌പോട്ടുകൾ കണ്ടെത്തി ഡ്രോണുകളുടെ സഹായത്തോടെ സ്മാർട്ട് പട്രോളിങ് നടത്താനും പദ്ധതിയുണ്ട്. കൂടാതെ, സ്‌കൂൾതലത്തിൽ പ്രത്യേക കരിക്കുലം നടപ്പാക്കിയും ലഹരി മാഫിയകളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയും ലഹരിക്കെതിരായ പോരാട്ടത്തെ ജനകീയ മുന്നേറ്റമാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നാളെ വൈകീട്ട് മൂന്നിന് നടക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. മുരളീധരൻ, എൻ. ഷംസുദ്ദീൻ, എം. ലിജു, സി.പി ജോൺ, ശശി തരൂർ എം.പി, സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് പങ്കെടുക്കും.
operation thoofan: the narco hunt is a major anti-drug enforcement drive launched by the kerala police and the state home department. aimed at completely rooting out drug trafficking networks, the campaign places special focus on protecting school and college students from narcotics rackets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."