HOME
DETAILS

സഊദിയെ തകർത്തുതരിപ്പണമാക്കി സ്പെയിൻ; പെലെയുടെ റെക്കോർഡിനൊപ്പം ലാമിൻ യമാൽ

  
June 22, 2026 | 2:46 AM

spain vs saudi arabia la roja crushes saudi arabia 4-0 as lamine yamal equals peles world cup record

അറ്റ്‌ലാന്റ: ആദ്യ മത്സരത്തിലെ നിരാശ മറന്ന് സ്പെയിൻ ലോകകപ്പിലേക്ക് ശക്തമായി തിരിച്ചെത്തി. ഗ്രൂപ്പ് എച്ചിലെ ആവേശപ്പോരാട്ടത്തിൽ സഊദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മുൻ ലോകചാമ്പ്യന്മാർ തകർത്തുവിട്ടത്. സൂപ്പർ താരം മൈക്കൽ ഒയർസബാലിന്റെ ഇരട്ട ഗോളുകളും കൗമാര വിസ്മയം ലാമിൻ യമാലിന്റെ റെക്കോർഡ് പ്രകടനവുമാണ് സ്പെയിനിന് വമ്പൻ വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയിനിന്റെ ശക്തമായ തിരിച്ചുവരവാണ് അറ്റ്‌ലാന്റയിൽ കണ്ടത്.

കളം നിറഞ്ഞ് ലാമിൻ യമാൽ; പെലെയ്ക്ക് ശേഷം ഈ നേട്ടം ആദ്യം

പരിക്കിന്റെ പിടിയിലായിരുന്നതിനാൽ ആദ്യ മത്സരത്തിൽ പകരക്കാരനായി ഇറങ്ങേണ്ടി വന്ന ബാഴ്സലോണ വിംഗർ ലാമിൻ യമാൽ ഇത്തവണ ആദ്യ ഇലവനിൽത്തന്നെ കളത്തിലിറങ്ങി. കളിയുടെ പത്താം മിനിറ്റിൽത്തന്നെ യമാലിലൂടെ സ്പെയിൻ ഗോളടിക്ക് തുടക്കമിട്ടു. ഒയർസാബൽ ബോക്സിലേക്ക് നീട്ടിനൽകിയ പന്ത് കൃത്യമായ സ്ലൈഡിംഗിലൂടെ യമാൽ സഊദി  വലയിലെത്തിക്കുകയായിരുന്നു.

ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിലെ ഒരു അപൂർവ റെക്കോർഡിലും ഈ പതിനെട്ടുകാരൻ ഇടംപിടിച്ചു. ലോകകപ്പിൽ ഗോൾ നേടുന്ന പതിനെട്ടോ അതിൽ താഴെയോ പ്രായമുള്ള രണ്ടാമത്തെ താരം എന്ന ബഹുമതിയാണ് യമാൽ സ്വന്തമാക്കിയത്. 1958-ൽ വെയിൽസിനെതിരെ ഗോൾ നേടിയ ബ്രസീലിയൻ ഇതിഹാസം പെലെ മാത്രമാണ് ഇതിന് മുൻപ് ഈ പ്രായത്തിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകടനമായിരുന്നു മത്സരത്തിലുടനീളം യമാലിന്റേത്. വലതുവിങ്ങിൽ സഊദി പ്രതിരോധത്തെ നിരന്തരം കാഴ്ചക്കാരാക്കി താരം പന്തുമായി മുന്നേറിയപ്പോൾ അറ്റ്‌ലാന്റയിലെ സ്റ്റേഡിയം ആവേശക്കടലായി മാറി.

ഒയർസബാലിന്റെ ഇരട്ട പ്രഹരം

യമാൽ കളിക്ക് തീ കൊളുത്തിയപ്പോൾ മൈക്കൽ ഒയർസബാൽ സഊദി അറേബ്യയുടെ നെഞ്ചകം തകർക്കുന്ന സ്ഫോടനമായി മാറി. ആദ്യ പകുതിയുടെ മധ്യത്തിൽ ബോക്സിനുള്ളിൽ കിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ച് ഒയർസബാൽ സ്പെയിനിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. സഊദി ഇതിൽ നിന്ന് മുക്തരാകും മുൻപ് തന്നെ അടുത്ത പ്രഹരവുമെത്തി. മുഹമ്മദ് അൽ ഒവൈസിന് യാതൊരു അവസരവും നൽകാതെ ഒയർസബാൽ തൊടുത്ത വെടിയുണ്ട പോലുള്ള ഷോട്ട് സ്പെയിനിനെ 3-0 ന് മുന്നിലെത്തിച്ചു. 24 മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും മത്സരം പൂർണ്ണമായും സ്പെയിനിന്റെ കൈപ്പിടിയിലായിരുന്നു.

മധ്യനിരയിൽ റോഡ്രി കളി നിയന്ത്രിച്ചപ്പോൾ പെഡ്രിയും ഡാനി ഓൾമോയും ചേർന്ന് സഊദി പ്രതിരോധത്തിന്റെ താളം തെറ്റിച്ചു. പന്തിന് പിന്നാലെ ഓടാൻ മാത്രമായിരുന്നു മത്സരത്തിലുടനീളം സഊദി കളിക്കാരുടെ വിധി.

രണ്ടാം പകുതിയിലും സ്പാനിഷ് ആധിപത്യം

വരാനിരിക്കുന്ന ഉറുഗ്വേയ്‌ക്കെതിരായ നിർണായക മത്സരം മുന്നിൽക്കണ്ട് രണ്ടാം പകുതിയിൽ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ യമാലിനെയും ഒയാർസബാലിനെയും പിൻവലിച്ച് ഫെറാൻ ടോറസിനും യെറെമി പിനോയ്ക്കും അവസരം നൽകി.

എന്നാൽ മാറ്റങ്ങൾ സ്പെയിനിന്റെ ആക്രമണത്തിന്റെ മൂർച്ച കുറച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്പാനിഷ് മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ സഊദി താരം ഹസ്സൻ അൽതംബക്തിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറിയതോടെ സ്പെയിനിന്റെ ഗോൾപട്ടിക നാലായി പൂർത്തിയായി. ഫെറാൻ ടോറസ് അടിച്ച മറ്റൊരു ഗോൾ നീണ്ട വാർ (VAR) പരിശോധനയ്ക്ക് ശേഷം ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.

ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി സ്പെയിൻ ഗ്രൂപ്പിൽ തങ്ങളുടെ സ്ഥാനം ഭദ്രമാക്കി. ആദ്യ മത്സരത്തിൽ ഉറുഗ്വേയെ അട്ടിമറിച്ചെത്തിയ സഊദിക്ക് സ്പെയിനിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ മറുപടിയില്ലായിരുന്നു. അടുത്ത മത്സരത്തിൽ കരുത്തരായ ഉറുഗ്വേയാണ് സ്പെയിനിന്റെ എതിരാളികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  4 hours ago
No Image

Explainer: 60 ദിവസം നീണ്ട യു.എസ്- ഇറാന്‍ മാരത്തണ്‍ ചര്‍ച്ച; പശ്ചിമേഷ്യയുടെ വിധി നിര്‍ണ്ണയിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോര്‍ട്ടില്‍ ചൂടേറിയ ചര്‍ച്ചകള്‍

International
  •  4 hours ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  4 hours ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  4 hours ago
No Image

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

Kerala
  •  4 hours ago
No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  4 hours ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  5 hours ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  5 hours ago
No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  12 hours ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  12 hours ago